തൃശൂർ: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി.
ഈ സമയം നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. സമയം അതിക്രമിച്ചെന്നും തിരക്കിൽ സംഘർഷ സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് ദിവസവും 24 മണിക്കൂറും തുടർച്ചെയൂള്ള പരിപാടികൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ സംഘടിപ്പിക്കാറുണ്ട്.
ഇതിനാൽ തന്നെ രാത്രി വിളക്കെഴുന്നള്ളിപ്പിന് ശേഷം പുലർച്ചെ വരെ പ്രദേശത്ത് ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതുവരെയും ഏർപ്പെടുത്താത്ത നിയന്ത്രണങ്ങളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ആചാരങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിലുണ്ടായത്. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും സർക്കാരും പൊലീസും കാണിക്കുന്ന ധാർഷ്ട്യമാണിതെന്നാണ് ഉയരുന്ന വിമർശനം.
മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…
കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…
ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…
തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…
ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…