പാലക്കാട്. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായ എത്തിയ 60 കാരിയുടെ മൊഴി എടുക്കാന്‍ കൂട്ടാക്കാതെ 12 മണിക്കൂര്‍ കാത്തുനിര്‍ത്തി പോലീസ്. തന്നെ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന 60 കാരിയുടെ പരാതിയിലാണ് പോലീസ് വീഴ്ച. തുടര്‍ന്ന് പരാതിക്കാരി കോടതിയെ സീപിച്ചതോടെ മജിസ്‌ട്രേറ്റ് നിര്‍ദേശപ്രകാരമാണ് പോലീസ് മൊഴിയെടുത്തത്.
വീട്ടില്‍ എത്തിയവരെ ആക്രമിച്ചെന്ന പരാതിയില്‍ പോലീസ് പരാതിക്കാരിയുടെ മകനെ അറസ്റ്റ് ചെയ്തു. ആലുംകുന്ന് സ്വദേശിയായ രുഗ്മിണിയാണ് പരാതിക്കാരി. രുഗ്മിണിയുടെ മകന്‍ ഷാജിയാണ് അറസ്റ്റിലായത്. തങ്ങളുടെ വീട്ടിലേക്ക് 6 പേര്‍ രാത്രിയില്‍ എത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രുഗ്മിണി പോലീസിനോട് പറഞ്ഞു. എന്തിനാണ് ഉറക്കെ സംസാരിക്കുന്നതെന്ന് ചോദിച്ചതിന് തന്നെ തല്ലുകയും കൊച്ചുമകളെ പിടിച്ച് തള്ളുകയും ചെയ്തു.
തങ്ങളെ തല്ലുന്നത് കണ്ടപ്പോള്‍ ഷാജി മടവാള്‍ എടുത്ത് വീശിയെന്നും പരാതിക്കാരി പറയുന്നു. അതേസമയം മനോജ് കുമാറിനും സുരേഷ് ബാബു എന്ന വ്യക്തിക്കും പരിക്കേറ്റു. ഇവരുടെ പരാതിപ്രകാരമാണ് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് പരാതിയുമായി രുഗ്മിണി നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. വൈകിട്ട് ആറ് മണിയായിട്ടും മൊഴി എടുക്കുവാന്‍ തയ്യാറാകാഞ്ഞതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…
സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…
കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…
കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…