തൊടുപുഴ . കോളേജ് വിദ്യാർത്ഥികൾക്ക് വാട്‌സാപ്പ് ഇടപാട് വഴി ലഹരിയെത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർത്ഥി 0.8 ഗ്രാം എം.ഡി.എം.എയുമായി തൊടുപുഴ പൊലീസിന്റെ പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവേ ട്രാക്ക് ഭാഗത്ത് പേനാരി വീട്ടിൽ അമൽ ജ്യോതിയാണ് (21) തൊടുപുഴ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ തൊടുപുഴ പാപ്പൂട്ടി ഹാളിന് സമീപത്ത് നിന്നാണ് അമൽ ജ്യോതിയെ എം.ഡി.എം.എയുമായി പോലീസ് പിടികൂടുന്നത്. തുടർന്ന് അമൽ ജ്യോതി കച്ചവടം നടത്തിയിരുന്ന ലോഡ്ജുകളിലും ഹോസ്റ്റലുകളിലും പൊലീസ് പരിശോധന നടത്തി. വാട്സ്ആപ്പ് വഴിയാണ് അമൽ ജ്യോതിടെ ഇടപാടുകൾ എല്ലാം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിലടക്കം അമൽ ജ്യോതി ലഹരി എത്തിച്ചു നൽകി വരുകയായിരുന്നു. ഒരു മാസം മുമ്പ് എക്‌സൈസും അമലിനെ ലഹരിയുമായി പിടികൂടിയിട്ടുണ്ട്. അമലിന്റെ കൂട്ടാളികളെക്കുറിച്ചും ഇവർക്ക് ലഹരി എത്തിച്ചു നൽകുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…