kerala

അഞ്ചുവർഷത്തെ പ്രണയം മുറിച്ചത് പൊന്നാനിക്കാരൻ, ഇടയിൽ വന്നത് കൊലക്ക് കാരണമായി.

പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ, ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. അഞ്ച് വർഷകാല പ്രണയത്തില്‍ നിന്ന് പിന്മാറിയതിൻ്റെ പകയിലാണ് കോല നടത്തിയതെന്നാണ് പ്രതി ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അടുത്തിടെ വിഷ്ണുപ്രിയയും ശ്യാംജിത്തും പിരിഞ്ഞു. യുവതി പൊന്നാനിയിലുള്ള മറ്റൊരാളുമായി പ്രണയത്തിലായെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. അഞ്ചുവർഷത്തെ പ്രണയം മുറിച്ച് പൊന്നാനിക്കാരൻ ഇരുവർക്കും ഇടയിൽ വരുകയായിരുന്നു.

ഒക്ടോബർ 21നാണ് വിഷ്‌ണുപ്രിയ കൊല്ലപ്പെട്ടത്. പൊന്നാനിയിലുള്ള സുഹൃത്തിനെ വിഷ്ണുപ്രിയ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലായിരുന്നു കൊലപാതകം. ഈ സമയം ശ്യാംജിത്ത് വീട്ടിലെത്തുകയായിരുന്നു. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് വീഡിയോ കോളിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെ വീഡിയോകോൾ കട്ടാവുകയും ചെയ്തു. വിഷ്ണുപ്രിയയുടെ കിടപ്പു മുറിയിൽ കടന്നെത്തിയ ശ്യാംജിത്ത് കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തുന്നത്.

ശ്യാംജിത്തിനെ കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെത്തിച്ച് തെളിവെടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ മാസം 19ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ശ്യാംജിത്ത് കൂത്തുപറമ്പിലെ കടയിൽ നിന്നും ചുറ്റിക, ഗ്ലൗസ്, സൈക്കിൾ സ്ക്രൂ എന്നിവ വാങ്ങുന്നത്. വീടിൻ്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന് മുറിയിലെത്തിയ ശേഷം വിഷ്ണുപ്രിയയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ബോധരഹിതയായതോടെ കഴുത്തറുത്ത് കൊന്നെന്നാണ് പ്രതിയുടെ മൊഴി. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.

വിഷ്ണുപ്രിയയുടെ സുഹൃത്ത് പൊന്നാനി സ്വദേശി നല്‍കിയ മൊഴിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിക്കുന്നത്. കൊലയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് സുഹൃത്ത് മറ്റ് സുഹൃത്തുക്കള്‍ വഴി വീട്ടിലറിയിക്കുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികളും പറയുകയായിരുന്നു.

പ്രണയപ്പകയില്‍ അതിദാരുണമായാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) കൊല്ലപ്പെട്ടത്. 21-ാം തീയതി ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മുറിക്കുള്ളില്‍ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളുമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ അപ്പോൾ തന്നെ കണ്ടെത്തുകയായിരുന്നു.

 

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

32 seconds ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

28 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago