തിരുവനന്തപുരം : ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യംചെയ്‌തതിന് കാട്ടക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസൻസ് സ്ഥിരമായി റദ്ദാക്കി. സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ
ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 30 നായിരുന്നു കേരളത്തെ നടക്കിയ ക്രൂര കൃത്യം നടന്നത്. ആദ്യ ഘട്ടത്തിൽ അപകട മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ കൊലപാതകമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പ്രതി കുടുങ്ങിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. നിർത്തിയിട്ടിരിക്കുകയായിരുന്ന കാർ, കുട്ടി സൈക്കിളിൽ കയറിയപ്പോൾ പ്രതി മുന്നോട്ടെടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് കുട്ടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. കുട്ടിയുടെ കുടുംബ ക്ഷേത്രത്തിന് മുന്നിൽ പ്രതി മൂത്രമൊഴിക്കുന്നത് കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മൂന്ന് മാസം മുൻപായിരുന്നു സംഭവം.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…