പോലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ വിപരീതമായ രീതിയില്‍ ബാധിക്കുമെന്ന് നടനും നാടക കലാകാരനുമായ പ്രകാശ് ബാരെ. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക സംഘ തലവനെ മാറ്റി എന്നുള്ള കാര്യം അറിയുന്നത് എന്നും അദ്ദേഹം പറയുന്നത് ഈ കേസിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു എന്നതാണ്. ഈ സിസ്റ്റം നമ്മളെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തിയിരിക്കുന്നു എന്നും പ്രകാശ് ബാരെ പറഞ്ഞു.
പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെ: ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക സംഘത്തെ മാറ്റി എന്നുള്ള കാര്യം അറിയുന്നത്. അദ്ദേഹം പറയുന്നത് ഈ കേസിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു എന്നതാണ്. ഈ സിസ്റ്റം നമ്മളെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തിയിരിക്കുന്നു. അത് കേട്ടപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയി. ബാക്കിയുള്ള പരാതിയൊക്കെ അവിടെ നില്‍ക്കട്ടെ. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു പെട്ടിയ്ക്കകത്ത് നിന്നിട്ട് സെഞ്ച്വറി അടിക്കാന്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു ഈ ടീം.
അവിടെ വെച്ചായിരുന്നു അവരുടെ കംപ്ലീറ്റ് പരാക്രമവും അവരുടെ കഴിവിന്റെ പരാമവധി ഈ തെളിവുകള്‍ സംഘടിപ്പിച്ചെടുക്കുക എന്നുള്ളത്. അവസാനം ഒന്നരമാസം കൂടി ഒന്നാലോചിച്ച് നോക്കൂ. അഞ്ചാറ് വര്‍ഷം നീണ്ട് നിന്ന കേസിന്റെ അവസാനം ഒന്നരമാസമാണ് കുമിഞ്ഞ് കൂടി കൊണ്ടിരിക്കുന്ന ഈ തെളിവുകള്‍ കേസിനുതകുന്ന തരത്തില്‍ അറേഞ്ച് ചെയ്യുകയും കംപ്ലീറ്റ്ലി ക്രോഡീകരിക്കുകയും ചെയ്യേണ്ടിയിരുന്ന സമയമായിരുന്നു അത്. ആ സമയത്ത് ഇത്രയും ഫാസ്റ്റായി മൂവ് ചെയ്ത് കൊണ്ടിരിക്കുന്ന ടീമിന്റെ തലവനെ മാറ്റുക എന്ന് പറയുന്നത് ദാറ്റ് ഇറ്റ്സെല്‍ഫ് ഈസ് ഡിസ്പ്രോപ്പറെസ്.
അതിന്റെ പുറത്താണ് ഈ വിചാരണ കോടതിയിലും മറ്റും രാമന്‍പിള്ളയും സംഘവും ഈ കംപ്ലെയ്ന്റും കാര്യങ്ങളും ഒക്കെ വെച്ചിട്ട് അതിന്റെ നടുവിലാണ് ഈ മാറ്റം നടക്കുന്നത്. അപ്പോള്‍ ഇവിടെയുള്ള സിസ്റ്റം, ഇവിടെയുള്ള സര്‍ക്കാര്‍, ഇവിടെയുള്ള മറ്റുള്ള ആള്‍ക്കാര്‍ ആരുടെ കൂടെയാണ്. ഇത് വെറുതെ അങ്ങ് ഒരു വെറുമൊരു ട്രാന്‍സ്ഫര്‍ ആയിട്ട് പോകില്ല. ഇനി ഈ കേസിന്റെ ഔട്ട്കം എന്തായിരിക്കും. അതിനകത്ത് ഏറ്റവും അധികം ഇംപാക്ട് ഉണ്ടാക്കാന്‍ പോകുന്ന ഡിസിഷന്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇത് ഇവിടത്തെ ജനങ്ങള്‍ നോക്കികൊണ്ടിരിക്കുകയാണ്. ഇതിനകത്തെ ആകെ ഒരു പ്രതീക്ഷ എന്ന് പറയുന്നത് പൊലീസ് ടീമിനായിരുന്നു. ഇതിനകത്ത് അതിജീവിത തന്നെ വെളിയില്‍ വന്നിട്ട് നീതി നേടിയെടുക്കും എന്ന് പറയുന്നത് പോലെ അവരുടെ കൂടെ അവരുടെ സഹപ്രവര്‍ത്തകര്‍ വേണം, സമൂഹം വേണം, മാധ്യമങ്ങള്‍ വേണം, സര്‍ക്കാര്‍ വേണം. കൂടെ നില്‍ക്കുന്നു എന്ന് പറഞ്ഞിട്ട് പിറകില്‍ കാല് വാരുന്ന പോലുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…