സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവിന്റെ മരണം സോഷ്യൽ മീഡിയയെ അടക്കം ദുഖത്തിലാക്കിയിരുന്നു. ശവ സംസ്ക്കാര ചടങ്ങിൽ പ്രണവിന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന ഷഹാനയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആർക്കും സാധിച്ചില്ല. വീട് വളപ്പിൽ വെച്ചായിരുന്നു സംസ്കാരം. നാടിനും നാട്ടാർക്കും പ്രണവിന്റെ വേർപാട് ഒരു നൊമ്പരമായി മാറി. ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തപ്പോൾ ഷഹാന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്.
പത്തൊൻപതു വയസ്സിൽ ആയിരുന്നു വിവാഹം. കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ പഠിക്കുന്ന സമയം . എന്നാൽ കംപ്ലീറ്റ് ചെയ്യാൻ ആയില്ല. ഇപ്പോൾ പുള്ളിയെ നോക്കി വീട്ടിൽ ഇരിക്കുന്നു. എന്റെ ഇഷ്ട പ്രകാരം, എന്റെ തീരുമാനപ്രകാരം നടന്ന ഒരു വിവാഹം ആയിരുന്നു. പ്രണവ് ബി കോമിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അപകടം സംഭവിക്കുന്നത്. രണ്ടുവർഷം മുൻപേ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഇഷ്ടം തുടങ്ങുന്നത്. മേളത്തിന്റെ ഇടയിൽ താളം പിടിക്കുന്ന ഒരു വീഡിയോ അതിൽ ആണ് താൻ വീണു പോയത്. ആദ്യം ചേട്ടൻ മറുപടി ഒന്നും തന്നില്ല, അപ്പോൾ എനിക്ക് സങ്കടം വന്നു. ഞാൻ എങ്കിലും മെസേജുകൾ അയച്ചുകൊണ്ടിരുന്നു. സഹതാപം കൊണ്ട് ആയിരുന്നു എങ്കിലും, എനിക്ക് ഒരു ഇഷ്ടം ആയിരുന്നു. കുറെ നാളുകൾ കഴിഞ്ഞപ്പോൾ ആണ് ഒരു ഹെലോ എനിക്ക് തന്നത്. ഞാൻ ഒഴിഞ്ഞുപോകട്ടെ എന്ന് കരുതിയാണ് എനിക്ക് റിപ്ലൈ തരാൻ വൈകിയത്. ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞിട്ടും ഞാൻ പോകട്ടെ എന്ന് ആയിരുന്നു പുള്ളിക്ക്. സാധാരണ ഒരാൾ എന്നെ സ്നേഹിക്കുന്നതിനു അപ്പുറമാണ് ചേട്ടൻ എന്നെ സ്നേഹിക്കുന്നത്. അത്രയും കെയർ ചെയ്യാറുള്ള ആളാണ്.
ചേട്ടൻ അയച്ച ഒരു മെസേജ് ഇത്ത കണ്ടപ്പോൾ ആണ് വീട്ടിൽ അറിയുന്നത്. എന്നെ ഉപദേശിച്ചു പിന്മാറ്റാൻ ശ്രമിച്ചു എങ്കിലും ഞാൻ അതിനു തയ്യാറായിരുന്നില്ല. വീട്ടിൽ പറയാതെ ആണ് ഞാൻ ഇറങ്ങി പോരുന്നത്. കോളേജിൽ പോകണം എന്ന് പറഞ്ഞുകൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. സുഹൃത്തുക്കൾ ആണ് എനിക്ക് പിന്തുണ നൽകിയത്. ചേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ഞാൻ വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞു. എന്നാൽ ഇത്തയ്ക്ക് അപ്പോഴും വിശ്വസിക്കാൻ പാടായിരുന്നു.
വിവാഹ വീഡിയോ വൈറൽ ആയതോടെ ആണ് നെഗറ്റീവ് കമന്റ്സ് കയറി തുടങ്ങിയത്. ഞാൻ മുസ്‌ലിം പെൺകുട്ടി ആണല്ലോ, മതം മാറി വിവാഹം കഴിച്ചു, അമ്പലത്തിൽ വച്ച് വിവാഹം നടത്തി എന്നൊക്കെയാണ് മോശം കമന്റ്സ് വന്നത്. വിവാഹശേഷവും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പേരൊന്നും മാറ്റിയിട്ടുമില്ല. എങ്കിലും അമ്പലത്തിൽ വച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ആയിരുന്നു ഒരുപറ്റം ആളുകൾ മോശം കമന്റ്സുകൾ പങ്കിട്ടത്. ഇങ്ങനെ ഒരാളെ വിവാഹം കഴിച്ചപ്പോൾ വീട്ടിൽ നിന്നും വലിയ വിഷയം ആയി കേസൊക്കെ കൊടുത്തു.
വിവാഹം കഴിഞ്ഞതിനു ശേഷം വീട്ടിൽ വിളിച്ചിരുന്നു. പോണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എല്ലാം ഉപേക്ഷിച്ചു ചെന്നാൽ കയറ്റാം എന്നാണ് വീട്ടിൽ നിന്നും പറഞ്ഞത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില എന്തെന്ന് അറിയില്ല, ഇപ്പോൾ ഞാൻ വാപ്പയുടെ വില മനസിലാക്കുന്നു. എനിക്ക് വേണ്ടി വാപ്പച്ചി കഷ്ടപെട്ടത് ഞാൻ മനസിലാക്കുന്നു
എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാന ഇഷ്ടപ്പെടുന്നത്. ഷഹന പ്രണയം അറിയിച്ചപ്പോൾ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാൽ ഷഹന പിന്മാറാൻ തയ്യാറല്ലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നും ഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാർച്ച് മൂന്നിന് തൃശൂരിലേക്ക് കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തിയത്.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…