കൊച്ചി. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ പ്രതി കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ അടക്കം മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്.
അഞ്ച് വയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആലുവ മാര്‍ക്കറ്റിലേക്കാണ് കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ട് പോയത്. ഇയാളെ കണ്ട ചിലര്‍ ഇക്കാര്യം തിരക്കിയപ്പോള്‍ തന്റെ കുട്ടിയാണെന്ന് പ്രതി പറഞ്ഞു. മദ്യപിക്കനായി പോകുകയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാര്‍ക്കറ്റിലെ കാട് മൂടിയ സ്ഥലത്ത് കുട്ടിയെ എത്തിച്ച് പ്രതി പീഡിപ്പിച്ചതായിട്ടാണ് പോലീസ് പറയുന്നത്.
കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന്റെ മുകളില്‍ പ്ലാസ്റ്റിക് കവറുകള്‍ ഇട്ടു. തുടര്‍ന്ന് മൃതദേഹത്തിന് മുകളില്‍ പ്രതി മൂന്ന് കല്ലുകള്‍ എടുത്തുവെച്ചു. അതേസമയം പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ സ്ഥലത്ത് എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…