മുംബയ്: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ സംബന്ധിച്ച് കർശന നിലപാടുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത് . മുൻകൂർ അനുമതിയോടെ മാത്രമേ ഇനി ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കുകയുളളൂ . മേയ് മൂന്നാം തീയതിയാണ് ആരാധനാലയങ്ങൾക്ക് അനുമതി എടുക്കാനുള്ള അവസാന അവസരം.
അതിനു ശേഷം അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ പൊലീസ് നീക്കം ചെയ്യുമെന്നാണ് വിവരം. അനുമതിയിൽ എത്ര ശബ്ദത്തിൽ പ്രവർത്തിപ്പിക്കാമെന്നതും രേഖപ്പെടുത്തും. ഇതിൽ കൂടുതൽ ശബ്ദത്തിൽ ഏതെങ്കിലും ആരാധനാലയത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
മുസ്ലീം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എം എൻ എസ്) നേതാവ് രാജ് താക്കറെ രംഗത്തെത്തിയത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്കു മുന്നിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…
ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…
എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…
സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…