തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാപക പ്രതിഷേധം. ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജല പീരങ്കിയും കണ്ണീർവാതകും പോലീസ് പ്രയോഗിച്ചു.
മണിക്കൂറുകളായി നഗരസഭയിൽ സംഘർഷം തുടരുകയാണ് . കോർപ്പറേഷനിലേയ്‌ക്ക് പ്രവേശിക്കുന്ന ഗ്രില്ല് പൂട്ടിയതോടെ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ തുടർന്ന് സിപിഎം കൗൺസിലർമാരും ബിജെപി കൗൺസിലർമാരും ഏറ്റമുട്ടി. സിപിഎം കൗൺസിലർമാരുടെ അക്രമണത്തിൽ ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു.
ശക്തമായ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. . ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ബിജെപിയും കോൺഗ്രസും മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും ആവശ്യപ്പെടും.
അതേസമയം താത്കാലിക നിയമനത്തിന്റെ പേരില്‍ പുറത്ത് വന്ന കത്തിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും സിപിഎമ്മിന് വിമര്‍ശനമുയരുന്നു. വിഷയത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയര്‍ വിശദീകരിച്ചത്. അതിന് പുറമെ എസ്എടി ആശുപത്രിയിലെ താത്കാലിക നിയമന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വഞ്ചിയൂര്‍ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആര്‍. അനിലിനോട് വിശദീകരണം തേടാന്‍ കീഴ്ഘടകത്തോട് നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.
കത്ത് ചോര്‍ന്ന് വാര്‍ത്തയായതില്‍ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കത്ത് എഴുതിയത് താന്‍ തന്നെയാണെന്ന് ഡി.ആര്‍ അനില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കത്തെഴുതിയത് ശരിയല്ലെന്ന് കണ്ട് അത് സെക്രട്ടറിക്ക് കൊടുത്തിരുന്നില്ലെന്നും ഡി.ആര്‍.അനില്‍ പറയുന്നു. ഇതിനെല്ലാം പുറമെ കത്ത് പുറത്ത് വന്നതിന് പിന്നിലാരെന്ന അന്വേഷണം പാര്‍ട്ടി തലത്തില്‍ നടക്കുന്നുണ്ട്.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…