സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി ജീവന്‍ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു,ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
അതേസമയം എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ എഐഎസ്എഫ് നേതാക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ തന്റെ വണ്ടി തടഞ്ഞത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഞാറക്കലെ ചില സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണെന്നും ഈ സമയം ഞാറക്കല്‍ സിഐ നോക്കുകുത്തിയെ പോലെ നില്‍ക്കുകയായിരുന്നെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.
ഞാറക്കല്‍ സിഐ മുരളിയെ പോലെയുള്ളവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഈ നടപടി ശരിയല്ലെന്ന് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയായിരുന്നു എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ എഐഎസ്എഫ് നേതാക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. പിന്നീട് പ്രശ്നം പരിഹരിക്കാനെത്തിയ ഞാറക്കല്‍ സി.ഐ യുമായി സിപിഐ നേതാക്കള്‍ തട്ടിക്കയറി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വാഹനമായിരുന്നെങ്കില്‍ ഇങ്ങനെ തടയുമോയെന്ന് ചോദിച്ചായിരുന്നു സിപിഐ നേതാക്കളുടെ പ്രതിഷേധം.
കൊച്ചി വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ വൈകീട്ടുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ രണ്ട് എഐഎസ്എഫ് നേതാക്കള്‍ക്ക് പരുക്കേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…