കൊച്ചി. പി വി അൻവർ എം എൽ എയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്തു വരുന്നത്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ ദിവസവും അൻവറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ പി വി അൻവർ തയ്യാറായിരുന്നില്ല.
ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല എന്നായിരുന്നു എംഎൽഎ മറുപടി പറഞ്ഞത്. ക്ഷോഭിച്ച അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചോദിച്ചറിയാനാണ് ഇഡി വിളിച്ചുവരുത്തിയത് എന്ന് പരിഹസിക്കുകയും ചെയ്തു. ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട ആരോപണത്തിന്മേലാണ് പി വി അൻവറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ക്വാറിയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കി ലാഭവിഹിതം പ്രതിമാസം എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 50 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു എംഎൽഎയ്ക്കെതിരെയുള്ള പരാതി. ഇത് സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പി വി അൻവറിന് അനുകൂലമായി റിപ്പോർട്ട് നൽകിയതായി ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേസുമായി ബന്ധപ്പെട്ട എംഎൽഎയുടെ സാമ്പത്തിക ഇടപാട് ഇ ഡി അന്വേഷിക്കുന്നത്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…