കൊച്ചി. പി വി അൻവർ എം എൽ എയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്തു വരുന്നത്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ ദിവസവും അൻവറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ പി വി അൻവർ തയ്യാറായിരുന്നില്ല.
ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല എന്നായിരുന്നു എംഎൽഎ മറുപടി പറഞ്ഞത്. ക്ഷോഭിച്ച അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചോദിച്ചറിയാനാണ് ഇഡി വിളിച്ചുവരുത്തിയത് എന്ന് പരിഹസിക്കുകയും ചെയ്തു. ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട ആരോപണത്തിന്മേലാണ് പി വി അൻവറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ക്വാറിയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കി ലാഭവിഹിതം പ്രതിമാസം എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 50 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു എംഎൽഎയ്ക്കെതിരെയുള്ള പരാതി. ഇത് സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പി വി അൻവറിന് അനുകൂലമായി റിപ്പോർട്ട് നൽകിയതായി ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കേസുമായി ബന്ധപ്പെട്ട എംഎൽഎയുടെ സാമ്പത്തിക ഇടപാട് ഇ ഡി അന്വേഷിക്കുന്നത്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…