ഖത്തറിന്റെ ഫയറിങ്ങ് സ്ക്വാഡിന്റെ വെടിയുണ്ടകളിൽ തീരേണ്ടിയിരുന്ന ഇന്ത്യയുടെ 8 ഉന്നത നാവിക സേനാ ഭടന്മാർ ഇന്ത്യയിലിറങ്ങിയത് ഭാരത് മാതാ കീ ജയ് വിളികളുമായി. ന്യൂഡൽഹിയിൽ വിമാനം ഇറങ്ങി അവർ പുറത്ത് വന്നത് ഒരു യുദ്ധത്തിൽ ജയിച്ച് വന്നവരേ പോലെ ആയിരുന്നു.
ഖത്തറിൽ വധശിക്ഷക്ക് വിധിച്ചവരെ ഫയറിങ്ങ് സ്ക്വാഡ് വെടിവയ്ച്ച് കൊല്ലുകയാണ് ചെയ്യുന്നത്. കൈകൾ കെട്ടി തല മൂടികെട്ടി നിർത്തി വെടി ഉതിർത്താണ് ഖത്തറിൽ വധശിക്ഷ നടപ്പാക്കുന്നത്. അന്നേ പറഞ്ജ്ഞ്ഞിരുന്നു..ഖത്തറിനു വിധിക്കാം എന്നല്ലാതെ ഇന്ത്യൻ സൈനീകരുടെ രോമത്തിൽ തൊടാനുള്ള ശേഷി ഇല്ലെന്ന്. ഖത്തറിനു ഇന്ത്യൻ സൈനീകരേ ഒന്നും ചെയ്യാനും ആകില്ലെന്നും അന്നേ പറഞ്ഞിരുന്നു. എല്ലാ ഇന്ത്യൻ പ്രവചനവും വിലയിരുത്തലും ഇപ്പോൾ കൃത്യമായി ശരിയായി.
യുദ്ധ തടവുകാരേ പോലെ പിടിച്ചു. ചാര കേസിൽ വധിക്കാൻ ഉത്തരവിട്ടു. പിന്നീട് വധ ശിക്ഷ വിധിച്ച 8 പേരേയും വെറുതേ വിടുന്നു. ഓർക്കണം വധശിക്ഷക്ക് വിധിച്ചവരേയാണ് ശിക്ഷ പ്രഖ്യാപിച്ച് വെറും ആഴ്ച്ചകൾ കൊണ്ട് ഇന്ത്യൻ മണ്ണിലേക്ക് സ്വതന്ത്രമായ കരങ്ങളും പൂർണ്ണ സ്വാതന്ത്ര്യവുമായി എത്തിച്ചത്.
അന്തർദേശീയ മാധ്യമങ്ങൾ ഇതിനു നല്കിയ തലക്കെട്ട് ഇങ്ങിനെയാണ്…അസാധ്യമായ കാര്യങ്ങൾ സാധിച്ചിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശക്തമായ നീക്കങ്ങൾ ജയിച്ചിരിക്കുന്നു എന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ വാർത്താ തലക്കെട്ട്.
ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കും എന്ന് ഖത്തറിൽ അവരെ വധിക്കാൻ വിധിച്ച ദിവസം തന്നെ ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. പറഞ്ഞത് അതേ പോലെ പ്രവർത്തിക്കുന്ന നരേന്ദ്ര മോദി. വാക്കു പാലിക്കുന്ന പ്രധാനമന്ത്രി..ഖത്തറിൽ കണ്ടത് മോദിയുടെ ഗ്യാരണ്ടി.മോദിയുടെ ഗ്യാരണ്ടി എന്ന വൈറൽ വാക്യം ഇന്ത്യൻ അതിർത്തിയും കടന്ന് ലോകത്ത് പരക്കുകയാണ്. മോദിയുടെ ഗ്യാരണ്ടി ആയിരുന്നു ഇന്ത്യൻ സൈനീകരേ തിരികെ വീട്ടിലെത്തിക്കും എന്ന്. ആ ഗ്യാരണ്ടിയാണ് ഒരു വാക്ക് തെറ്റാതെ ഇപ്പോൾ നടപ്പാക്കിയത്.
വിമാനത്താവളത്തിൽ ഇറങ്ങിയ 8 ഉന്നത നാവിക ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. വധശിക്ഷയിൽ നിന്നും മോചിതരാകും എന്ന് കരുതിയതല്ല. എന്നാൽ ആദ്യം വധശിക്ഷയിൽ നിന്നും മോചിതരായി. പിന്നീട് ശിക്ഷകൾ എല്ലാം റദ്ദായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലും ലോകത്തേ അദ്ദേഹത്തിന്റെ കരുത്തും ശക്തിയും ആണ് ഇന്ത്യയിൽ തിരിച്ചെത്താൻ ആയത് എന്ന് 8 നാവിക മുൻ ഉദ്യോഗസ്ഥരും പറഞ്ഞു.
തങ്ങളെ മോചിപ്പിക്കില്ലായിരുന്നുവെന്ന് പറഞ്ഞു. അവരുടെ മോചനം ഉറപ്പാക്കാനുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമുള്ള സുസ്ഥിരമായ നയതന്ത്ര ശ്രമങ്ങൾക്കാണ് അത്.ന്യൂഡൽഹിയിൽ നിന്നുള്ള നിരന്തരമായ നയതന്ത്ര ഇടപെടലുകൾക്കും നിയമസഹായത്തിനും ശേഷം അവരുടെ വധശിക്ഷ പിന്നീട് നീട്ടിയ ജയിൽ ശിക്ഷയായി കുറച്ചു.ഒടുവിൽ മോചിതനായി നടന്നതിൻ്റെ ആശ്വാസത്തിൽ, തിങ്കളാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യയിൽ എത്തിയ നാവിക ഉദ്യോഗസ്ഥർ വ്യക്തമാക്കി
ഒടുവിൽ സുരക്ഷിതമായും സുഖമായും വീട്ടിലേക്ക് മടങ്ങിയതിൽ എനിക്ക് ആശ്വാസവും സന്തോഷവും തോന്നുന്നു. ഞങ്ങളുടെ മോചനം ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല എന്നതിനാൽ ഞങ്ങൾ ജീവനോട് ഇന്ത്യയിൽ എത്തിയതിനു ആദ്യം ഞാൻ നന്ദി പറയുന്നത് നമ്മുടെ കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോറ്റാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അദ്ദേഹത്തോട് അദ്ദേഹത്തോട് ആയിരം ആയിരം വട്ടം പറയുകയാണ്.മോദിയുടെ ഗ്യാരണ്ടിയിൽ ഞങ്ങളേ വിട്ടയച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും നന്ദി പറഞ്ഞു.
മോചിതനായി ഇന്ത്യയിൽ ഇറങ്ങിയ ഒരു വ്നാവിക സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഇടപെടലില്ലാതെ ഞങ്ങൾ സ്വതന്ത്രരായി നടക്കില്ലായിരുന്നു. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും അശ്രാന്തവുമായ പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കില്ല. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഉന്നത തലത്തിലുള്ള ഇടപെടലുകൾ മോദി നടത്തി. നരേന്ദ്ര മോദിയുടെ വാക്കുകളേ ലോകം അവഗണിക്കില്ലെന്നതിന്റെ വലിയ തെളിവും സത്യവുമാണ് ഞങ്ങളേ വിട്ടയച്ചത്.അത്ര ശക്തിയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് ലോക രാജ്യങ്ങളിൽ മുഴുവൻ എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മോചിതരായ മറ്റൊരു നാവിക സേനാംഗവും അവരുടെ മോചനം ഉറപ്പാക്കുന്നതിൽ കേന്ദ്രത്തിൻ്റെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു, “ഞങ്ങളും നാട്ടിൽ തിരിച്ചെത്തിയ ഞങ്ങളുടെ കുടുംബാംഗങ്ങളും ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇടപെടലും ഖത്തർ ഗവൺമെൻ്റിൻ്റെ ഉന്നത തലങ്ങളിൽ ഞങ്ങളുടെ കേസ് ഏറ്റെടുക്കുകയും ഒടുവിൽ ഞങ്ങളുടെ മോചനം ഉറപ്പാക്കുകയും ചെയ്തു. അദ്ദേഹത്തോടും ഖത്തർ അമീറിനോടും നന്ദി പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല എന്ന് ഈ ഉദ്യോഗസ്ഥനും പറഞ്ഞു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…