തിരുവനന്തപുരം ; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പക്ഷപാതിത്വവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പരാതിക്കാരന്‍. അതേസമയം, വി സി നിയമനത്തിന് പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ സര്‍ക്കാര്‍ ലോകായുക്തക്ക് കൈമാറി. വി സിയെ നിയമിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന ഗവര്‍ണറുടെ വാദം ഇതോടെ പൊളിഞ്ഞു.
ഗവര്‍ണറുടെ സെക്രട്ടറിയാണ് പേരുകളുണ്ടോയെന്ന് ആരാഞ്ഞത്. തുടര്‍ന്ന് മന്ത്രി ബിന്ദു പേര് ഉള്‍പ്പെടുത്തി കത്ത് നല്‍കുകയായിരുന്നു. അതേസമയം, മന്ത്രി നിര്‍ദേശിക്കുക മാത്രമല്ലേ ചെയ്തതെന്നും എന്ത് നേട്ടമാണുണ്ടാക്കിയതെന്നും ലോകായുക്ത ചോദിച്ചു. എ ജിയുടെ നിയമോപദേശം അനുസരിച്ചാണ് പുനര്‍നിയമനം നടത്തിയതെന്നും മന്ത്രി നിര്‍ദേശിച്ചാലും നിയമം അനുസരിച്ചല്ലേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ലോകായുക്ത നിരീക്ഷിച്ചു.
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…