ചെന്നൈ. എആര്‍ റഹ്‌മാന്‍ സംഗീത നിശയില്‍ സംഘാടന, സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ചെന്നൈയില്‍ സംഗീത നിശ സംഘടിപ്പിച്ചത്. തിരക്ക് വര്‍ദ്ധിച്ചതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
സംഗീത നിശയ്ക്ക് എത്തിയ നിരവധി പേരാണ് തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീണത്. അതേസമയം സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതായിട്ടും പരാതിയുണ്ട്. സംഗീത നിശയ്ക്ക് എത്തിയ ആയിരക്കണക്കിന് പേര്‍ സംഘാടനത്തിലെ പോരായ്മകള്‍ മൂലം ദിരിതത്തിലായി. 20000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന സ്ഥലത്ത് 50000 ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് കാരണം.
സംഗീത നിശയ്ക്ക് എത്തുന്നവര്‍ക്കായി പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിരുന്നില്ല. പലരും രണ്ടും മൂന്നും കിലോമീറ്റര്‍ അകലെ വാഹനം പാര്‍ക്ക് ചെയ്യേണ്ടിവന്നു. അതേസമയം ആരാധകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച റഹ്‌മാന്‍ ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ചു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…