ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പി ലേറ്റ കനത്ത പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുൽ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവർത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങൾ നേരിട്ടറിയുകയാണ് ഉദ്ദേശ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു. പ്രിയങ്കാഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും.
അമേഠിയിലെ തോൽവിയുടെ കാരണം മനസിലാക്കാൻ റായ്ബറേലിയിലെ പ്രതിനിധി കെ.എൽ. ശർമയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈർ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്‌വാദി പാർട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണം മൂലമാണ് തോൽവി സംഭവിച്ചതെന്നാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ ഇരുപാർട്ടികളും ഇത്തവണ അമേഠിയിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇതോടെയാണ് തോൽവിയെക്കുറിച്ച് നേരിട്ട് പഠിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…