ഇടുക്കി: രവീന്ദ്രൻ പട്ടയത്തിലെ തുടര്‍നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. 45 ദിവസം സമയപരിധി നിശ്ചയിച്ച് തുടങ്ങിയ നടപടികൾ 80 ദിവസമായിട്ടും പകുതി പോലുമായില്ല. റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കോണ്‍ഗ്രസ്.
ദേവികുളം അഡീഷ്ണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച 530 പട്ടയങ്ങൾ, ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 18നാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്നും പറഞ്ഞു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടികൾ പകുതിപോലും ആയില്ല. പ്രശ്നമുള്ള 9 വില്ലേജുകളിൽ നാലെണ്ണത്തിൽ മാത്രമാണ് ഹിയറിംഗ് നടത്തിയത്. ബാക്കിയുള്ളവ തീര്‍ക്കാൻ എത്ര ദിവസം കൂടി വേണം എന്നതിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരമില്ല. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ 45 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടാണ് ഈ അവസ്ഥ.
വിഷയത്തിൽ വലിയ സമര പരിപാടികളിലേക്ക് കടക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം, നടപടികൾ സങ്കീര്‍ണ്ണമായതിനാൽ സമയം നീട്ടിനൽകാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…