2024പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി യോജിക്കാൻ സമ്മതം മൂളി മമത ബാനർജി. കർണ്ണാടകത്തിലെ കോൺഗ്രസ് വിജയത്തിനു ശേഷം മനസു മാറിയ മമത ബാനർജിയെ തിങ്കളാഴ്ച്ച വാർത്താ സമ്മേളനത്തിൽ കാണുകയായിരുന്നു.
കർണാടക വിധി ബിജെപിക്കെതിരായ വിധിയാണ്. ജനങ്ങൾ വിരോധത്തിലാണ്. അതിക്രമങ്ങൾ നടക്കുന്നു. സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുന്നു. ജനാധിപത്യ അവകാശങ്ങൾ ബുൾഡോസർ ചെയ്യപ്പെടുന്നു, ഗുസ്തിക്കാരെ പോലും വെറുതെ വിടുന്നില്ല,“ മമത ബാനർജി പറഞ്ഞു.തന്റെ പുതിയ തന്ത്രം പയറ്റി മമതാ ബാനർജി പറഞ്ഞു, ”ഈ സാഹചര്യത്തിൽ, എവിടെയെങ്കിലും, അവരുടെ പ്രദേശത്ത് ശക്തരായവർ ഒരുമിച്ച് പോരാടണം, നമുക്ക് ബംഗാൾ എടുക്കാം, ബംഗാളിൽ നമ്മൾ തൃണമൂലും ദില്ലിയിൽ എഎപിയും ബീഹാറിൽ നിധീഷും പോരാടണം. ദേശീയ ലവലിൽ നമ്മൾ ഒന്നിക്കണം.ബീഹാറിൽ അവർ ഒരുമിച്ചാണ്. അതായത് നിതീഷ് കുമാറും കോൺഗ്രസ് എന്നിവർ ഒരുമിച്ചാണ്. തമിഴുനാട്ടിൽ എം.കെ. സ്റ്റാലിന്റെ ഡി.എം.കെ.യും കോൺഗ്രസും ഒന്നിച്ചാണ്. ഏത് സംസ്ഥാനത്താണോ ശക്തിയുള്ള പ്രതിപക്ഷം അവർക്ക് ഒപ്പം മറ്റുള്ളവർ നിലകൊള്ളണം- മമത സൂചിപ്പിച്ചു.
എന്നിരുന്നാലും, പ്രാദേശിക പാർട്ടികൾ ബിജെപിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ നേരിടുമ്പോൾ, കോൺഗ്രസ് സ്വന്തം സീറ്റുകൾ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മമത ബാനർജി വ്യക്തമാക്കി. എന്നാൽ പ്രാദേശിക പാർട്ടികൾ ശക്തമാവുന്നിടത്തെല്ലാം, അത് യുപിയിലോ, ബീഹാറിലോ, ഒഡീഷയിലോ, ബംഗാളോ, ജാർഖണ്ഡോ, ആന്ധ്രാപ്രദേശോ, തെലങ്കാനയോ ആകട്ടെ, നിരവധി സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും ബിജെപിക്കെതിരായ സീറ്റുകൾ കൂട്ടുകയായിരിക്കണം ലക്ഷ്യം.കോൺഗ്രസ് ശക്തമാവുന്നിടത്തെല്ലാം അവക്ക് 200 സീറ്റുകൾ എങ്കിലും നേടാനാകും.അവർ പോരാടട്ടെ, ഞങ്ങൾ അവരെ പിന്തുണയ്ക്കും.
പ്രാദേശിക പാർട്ടികളെ കോൺഗ്രസ് പിന്തുണയ്ക്കേണ്ടതുണ്ടെന്നും ബാനർജി പറഞ്ഞു. ഞാൻ നിങ്ങളെ കർണാടകത്തിന് പിന്തുണയ്‌ക്കുന്നു, പക്ഷേ ഇതേ കോൺഗ്രസ് എന്നും എനിക്കെതിരെ ബംഗാളിൽ പോരാടുന്നു.അത് നയമാകരുത്. ഇത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. നിങ്ങൾക്ക് എന്തെങ്കിലും നല്ലത് വേണമെങ്കിൽ. ചില മേഖലകളിൽ നിങ്ങൾ സ്വയം ത്യാഗം സഹിക്കേണ്ടിവരും, 2024 ൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രം പയറ്റുന്നതിനിടെ മമത ബാനർജി പറഞ്ഞു.
യുപിയിലാണെന്ന് കരുതുക, അപ്പോൾ അഖിലേഷിന് പിന്തുണ നല്കണം. അല്ലാതെ യു.പി ഒറ്റക്ക് പിടിക്കാൻ ഒറ്റക്ക് പോയി കോൺഗ്രസ് മൽസരിക്കരുത്.അവിടെ കോൺഗ്രസ് മത്സരിക്കരുതെന്ന് ഞാൻ പറയുന്നില്ല. നമുക്ക് തീരുമാനിക്കാം. പ്രതിപക്ഷ മുന്നണിയുടെ കാര്യത്തിൽ കോൺഗ്രസ് ചർച്ചകളുടെ ഭാഗമാണെന്ന് സൂചന നൽകി ബാനർജി പറഞ്ഞു.
പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…
കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…