തിരുവനന്തപുരം. ഡോക്ടര്‍ഡ വന്ദന കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായ തെളിവികള്‍ ലഭിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചത്. പരിശോധനയില്‍ മാനസിക പ്രശ്‌നമില്ലെന്ന് കണ്ടെത്തി. അതേസമയം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. താന്‍പുരുഷ ഡോക്ടറെയാണ് ആക്രമിക്കുവാന്‍ ശ്രമിച്ചതെന്നും സന്ദീപ് പറയുന്നു.
ആശുപത്രിയില്‍ വെച്ച് മരുന്ന് വയ്ക്കുന്ന സമയത്ത് മറ്റുള്ളവരുടെ സംസാരം കേട്ടപ്പോള്‍ ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്നതായി തോന്നി. അതാണ് ആക്രമിക്കുവാന്‍ കാരണം എന്നാണ് സന്ദീപ് പറയുന്നത്. ജയിലില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ സന്ദീപ് അസാധാരണമായ പെരുമാറ്റമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിനവസത്തോടെ ശാന്തനായി. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആളെത്തി പരിശോധിക്കുകയായിരുന്നു.
ജയില്‍ സൂപ്രണ്ട് സത്യദാസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ മാനസിക പ്രശ്‌നമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും വ്യക്തമായി. ഇതര സംസ്ഥാനക്കാരില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്ന് ഇയാള്‍ പറയുന്നു. വീട്ടില്‍ ജോലിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കല്‍ നിന്നുമാണ് ലഹരി കിട്ടിയിരുന്നത്. അതേസമയം നാട്ടുകാരില്‍ ചിലര്‍ ആക്രമിക്കുവാന്‍ പിന്തുടരുന്നുവെന്ന തോന്നലാണ് പോലീസിനെ വിളിച്ചത്. ആദ്യം പോലീസ് എത്തിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു.
എന്നാല്‍ പോലീസിനെ വീണ്ടും വിളിച്ചുവരുത്തിയെന്നും സന്ദീപ് പറയുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചപ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ ആക്രമിക്കുമെന്ന തോന്നലുണ്ടായി. തുടര്‍ന്ന് കത്രിക എടുത്ത് പുരുഷഡോക്ടറെ ആക്രമിക്കുവാനിയിരുന്നു ലക്ഷ്യം. വന്ദനയെ കുത്തിയത് ഓര്‍മ്മയുടണ്ടെന്നും സന്ദീപ് പറയുന്നു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…