കൊച്ചി:സമുദ്രത്തിലെ മയക്കുമരുന്ന് വേട്ടയിൽ ലഹരിക്കടത്തിനുപയോഗിച്ച മദർഷിപ്പ് കടത്തുകാർ രക്ഷപ്പെടും മുൻപ് മുക്കിയെന്ന് സ്ഥീരീകരിച്ച് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പുറങ്കടലിൽ 25000 കോടിയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്. രാസലഹരി ഇന്ത്യയിലെ ചില നഗരങ്ങളിലേക്കും എത്തിക്കാൻ ലക്ഷ്യം വച്ചിരുന്നതായാണ് എൻസിബിയുടെ കണ്ടെത്തൽ.
കൊച്ചിയടക്കം നഗരങ്ങളിൽ ഇതിന്റെ അന്വേഷണം ഉണ്ടാകും. കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുക്കുമെന്നാണ് എൻ.സി.ബി നൽകിയ വിവരം. നാവികസേന സഹായത്തോടെ എൻസിബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തിൽ ബോട്ടിൽ രക്ഷപ്പെട്ടവർ നാവികസേനയുടെ മുന്നിൽവച്ചാണ് മദർഷിപ്പ് തകർത്ത് രക്ഷപ്പെട്ടത്. പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കൾ എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്.
ആകെ 2525 കിലോഗ്രാം മെത്താംഫെറ്റമിൻ ആണ് പിടികൂടിയത്. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർദ്ധിച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്. പടികൂടിയ പാകിസ്ഥാൻ പൗരനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അഞ്ച് ബോട്ടുകളിലാണ് സംഘം വന്നതെന്നാണ് നിഗമനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…