ആയുധധാരികളായ മൂന്നംഗസംഘം ബിഹാറില്‍ ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ മഹേശ്വര്‍ നാഥ് പാണ്ഡെയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം .
അജ്ഞാതരായ മൂന്ന് പേര്‍ ജഡ്ജിയെ തിരക്കി വീട്ടിലെത്തിയതായും ഭൂപേന്ദ്ര തിവാരി എന്നൊരാള്‍ ആവശ്യപ്പെട്ടതിനാലാണ് ജഡ്ജിയെ കാണാനെത്തിയതെന്നും അവര്‍ പറഞ്ഞതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചുവയസുകാരിയായ മകളും വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയുമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ ആയുധങ്ങള്‍ പുറത്തെടുക്കുകയും ജഡ്ജിയുടെ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിക്കുകയും വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈല്‍ഫോണും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്. ജഡ്ജി ആ സമയത്ത് കോടതിയിലായിരുന്നു.
ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിനിരയാകുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…