crime

പീറപെണ്ണുങ്ങൾ ശബരിമല പൊളിച്ച് കൈയ്യിൽ കൊടുത്തു- സത്യങ്ങൾ പുറത്ത്, വേദനയോടെ ഭക്തർ

ശബരിമലയിൽ രഹ്ന ഫാത്തിമയെ 15000 പോലീസ് കാവലിലും 2000 പോലീസ് കവചം തീർത്തും എഴുന്നൊള്ളിച്ച് കൊണ്ടുപോയ പിണറായിയുടെ നടപടി 5 കോടി ഭക്തർ മറന്നിട്ടില്ല. ഇതാ സത്യം രഹ്ന ഫാത്തിമ തന്നെ തുറന്ന് പറയുന്നു. ശബരിമല കുറച്ച് പീറ പെണ്ണുങ്ങൾ പൊളിച്ച് കൈയ്യിൽ കൊടുത്തു. അതിന്റെ കലിപ്പാണ്‌ കുറെ സംഘപരിവാർ അനുകൂലികൾക്ക്. ഐ.ജി യുടെ കാവലിൽ ആയിരുന്നു രഹ്നയെ അന്ന് മല കയറ്റിയത്. നാപ്കിൻ പാഡ് വരെ അടങ്ങിയ ഇരുമുടി കെട്ട് രഹ്ന അന്ന് ചുമപ്പിച്ചതും പോലീസുകാരേ കൊണ്ട്. രഹ്നക്ക് പോലീസിന്റെ ജാകറ്റും, ഹെൽ മറ്റും പോലും നല്കിയിരുന്നു..എല്ലാം ശബരിമല പീറപ്പെണ്ണിനെ കൊണ്ട് പൊളിച്ചടുക്കിക്കാൻ..

ഹൈന്ദവ നിന്ദയുമായി രഹ്ന ഫാത്തിമ വീണ്ടും രംഗത്ത്. വിശ്വാസികൾ മറന്നും പൊറുത്തും പോകുമ്പോൾ മുറിവേറ്റ വികാരത്തിൽ വീണ്ടും ഒരിക്കൽ മത നിന്ദ നടത്തിയ അവർ വേദനിപ്പിക്കുന്നു. ഭക്തരുടെ മുറിവുകളിൽ രഹ്ന ചെയ്യുന്നത് മുളകു പൊടി വിതറൽ എന്നും ഭക്ത മനസുകൾ പറയുന്നു.എന്തുകൊണ്ട് ഈ സ്ത്രീയേ സർക്കാരിനും പോലീസും നിലക്ക് നിർത്താൻ ആകുന്നില്ല എന്നും ചോദ്യം ഉയരുന്നു

ശബരിമലയിൽ പ്രകോപനമുണ്ടാക്കി ,വിശ്വാസി സമൂഹവും പൊതുസമൂഹവും കൈവെടിഞ്ഞ വിവാദ നായിക രഹ്ന ഫാത്തിമ ഒരു വീടിനു വേണ്ടി കരഞ്ഞു നിലവിളിക്കുന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട് .സഹികെട്ടു വീണ്ടും ചീത്തവിളിയുമായി എത്തിയിരിക്കുകയാണ് രഹ്ന ഫാത്തിമ .ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ വിലാപങ്ങൾ….മോളെ ഫാത്തിമേ വീട് കിട്ടാത്തതിന്റെ ചൊരുക്ക് അയ്യപ്പനോട് വേണോ ?

രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

എനിക്ക് വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു…ആയില്ലെങ്കിൽ റെഡി ആക്കി തരാൻ ഒന്നുമല്ല കേട്ടോ ആളുകൾക്ക് കൗതുകം ലേശം കൂടുതലാ അതാ…ഭരണപാർട്ടികാർ ഇപ്പോഴത്തെ വിവരം അന്വേഷിക്കുന്നത് എനിക്ക് വീട് കിട്ടിയില്ല എന്ന് കാണിച്ചു ഇനിയും ഒരു സ്ത്രീ അവർക്ക് എതിരെ പ്രതികരിക്കാതെ ഇരിക്കാനും അന്നെനെ ജയിലിൽ അടക്കാൻ കാണിച്ച ശുഷ്കാന്തി പോലെ പൊതുബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തി പെടുത്താൻ വേണ്ടിയാണ്. കൂടാതെ അവരുടെ കഴിവില്ലായ്മ മറക്കാൻ ഞാൻ മറ്റേ പാർട്ടി ആണ്, അല്ലേ പൊളിച്ചേനെ എന്ന് വരുത്തി തീർക്കാനുമാണ്.

സംഘികളുടെ വിഷയം ദേശീയ തലത്തിൽ തന്നെ അവർ അയോധ്യ പോലെ ഉയർത്തി കൊണ്ട് വരാൻ ശ്രമിച്ച ശബരിമല എന്ന സുവർണ്ണാവസരം അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘കുറച്ചു പീറ പെണ്ണുങ്ങൾ’ വന്നു പൊളിച്ചു കൊടുത്തതിൽ ഉള്ള കലിപ്പ് തീർക്കുക എന്നണ്. അല്ലാതെ അയ്യപ്പനും കോശിയും ഒന്നും അവരുടെ സീനേ അല്ല.

പൈങ്കിളി മാധ്യമങ്ങളുടെ ആവശ്യം രെഹന ഫാത്തിമ വീട് കിട്ടാതെ കരഞ്ഞു നടക്കുന്നു എന്ന് വാർത്ത കൊടുത്ത് അവരുടെ റീച്ച് കൂട്ടുക എന്നതാണ്. അല്ലേലും അനുസരണയില്ലാത്ത അവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത പെണ്ണ് കരഞ്ഞു, അടങ്ങി, ഒതുങ്ങി, മാപ്പ് പറഞ്ഞു എന്ന് കേൾക്കാൻ ആണല്ലോ പാട്രിയാർക്കി താല്പര്യപെടുന്നത്

എന്റെ സുഹൃത്തുക്കളോട് അവരുടെ അറിവിൽ എന്റെ റിക്വയർമെന്റ്സിന് ചേർന്ന വീട് ഉണ്ടെങ്കിൽ അറിയിക്കാൻ ആയി ഇട്ട പോസ്റ്റ് 700ന് മേൽ ആൾക്കാർ ആണ് ഷെയർ ചെയ്തത്. കൂടാതെ നെഗറ്റീവ് ആയിട്ടാണെങ്കിലും ഒരുപാട് മാധ്യമങ്ങൾ എന്റെ അറിവോടെ അല്ലാതെ അത് ന്യൂസ് ആക്കി. സുഹൃത്തുക്കളിലും കൂടുതൽ രാഷ്ട്രീയ വിരോധികൾ ആണ് എന്റെ പോസ്റ്റ് ഷെയർ ചെയ്തത് എങ്കിലും അത് കൊണ്ട് എനിക്ക് ഉണ്ടായ ഉപകാരം വീട് വിഷയം 50ലക്ഷം പേരിലേക്ക് എങ്കിലും എത്തി.
വീട് ഒന്നല്ല ഒരുപാട് എണ്ണം സെറ്റായി. അതും വാടക പോലും വേണ്ട എന്ന് പറഞ്ഞുകൊണ്ട് സമാനചിന്താഗതിക്കാർ അടക്കമുള്ളവരുടെ.
പക്ഷെ അത് പലതും എറണാകുളത്തിന് പുറത്തു ആയിരുന്നു.

എനിക്ക് എല്ലാ തിങ്കളാഴ്ചയും തേവര പോലീസ് സ്റ്റേഷനിൽ ഒപ്പ് ഇടേണ്ടത് കൊണ്ടും അമ്മക്ക് ഇടപ്പള്ളി MAJ ഹോസ്പിറ്റലിൽ ആഴ്ചയിൽ 3തവണ ഡയാലിസിസ് ഉള്ളത് കൊണ്ടും സ്റ്റെപ് കയറാൻ ഉള്ള ബുദ്ധിമുട്ടും ആംബുലൻസ് വരാൻ ഉള്ള സൗകര്യത്തിനും ഗ്രൗണ്ട് ഫ്ലോർ ആവശ്യമായ കാരണവും (തുളസിതറ നിർബന്ധമില്ല ) ദൂരേക്ക് താമസം മാറാൻ കഴിയില്ലായിരുന്നു.
അതിനാൽ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സുഹൃത്തുക്കൾ(സുഹൃത്തുക്കൾ എന്ന് പറഞ്ഞു നടക്കുന്നവർ അല്ല) ഇടപെട്ട് ഇടപള്ളി പരിസരത്ത് തന്നെ താത്കാലികമായി ഒരു ഫ്ലാറ്റ് സെറ്റ് ആക്കി തന്നിട്ടുണ്ട്. വാടക കുറച്ച് കൂടുതൽ ആണ് അതിനാൽ ശാശ്വതമായ ഒരു താമസസ്ഥലത്തിനായി ശ്രമം തുടരുന്നു.

എനിക്ക് വീട് കൊടുക്കരുത് എന്ന് പറഞ്ഞു വലിയ കാമ്പയിൻ തന്നെ ഓൺലൈനിലും റിയലെസ്റ്റേറ്റ് കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാം നടന്നതായി അറിഞ്ഞു. എല്ലാം സംഘികൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പണ്ട് പൂട്ടിച്ച കിങ്ങേർസ്, റോയൽസ് എന്നീ നേരിൽ വരാൻ ധൈര്യമില്ലാത്ത ഫെയിക്ക് ഐഡികളുടെ ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പുകളിലെ ചിലർ ആണ് ഇതിന് പുറകിൽ. അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം ‘സ്വാമി ശരണം’ എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്. ഏത് രാഷ്ട്രീയം ആണെങ്കിലും നിലപാട് ആണെങ്കിലും വിയോജിപ്പ് ആണെങ്കിലും സ്വന്തം ഐഡിയിൽ വന്നു മാന്യമായ ഭാഷയിൽ മുഖത്തു നോക്കി പറയുന്നവർക്ക് ഞാൻ അർഹിക്കുന്ന റെസ്‌പെക്ട് കൊടുക്കാറുണ്ട് എന്നാൽ ആശയ ദാരിദ്ര്യവും ഫസ്ട്രേഷനും ധൈര്യമില്ലായ്മയും കാരണം ഫെയിക്കിൽ വന്നു തെറിവിളി നടത്തുന്നവരെ അവഗണിക്കുകയാണ് പതിവ്.

ഇതായിരുന്നു അവരുടെ ഫേസ് ബുക്ക് പോസ്റ്റ് .ആക്ടിവിസം ഒകെ നല്ലതാണു പക്ഷെ എന്തുതരം ആക്ടിവിസമാണ് നിങ്ങൾ നടത്തുന്നത് എന്ന് രാജ്യത്തിൻറെ പരമോന്നത നീതിപീഠം വരെ ചോദിച്ച പുള്ളിക്കാരിയാണ് ഇപ്പോൾ കുറ്റം മുഴുവൻ മറ്റുള്ളവരുടെ തലയിൽ ചാരി സ്വയം വിശുദ്ധ ചമയുന്നത് .ഇടക്കൊക്കെ ഒരു തിരിച്ചടി കിട്ടുന്നത് നല്ലതല്ലേ സ്വയം ഒരു ആത്മപരിശോധന നടത്താൻ അത് സഹായിക്കും

Karma News Editorial

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

5 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

10 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

40 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

47 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

58 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago