ഒന്നര ആഴ്ച്ച മുമ്പ് കാണാതായത് ബിജെപി നേതാവ് സനാ ഖാനെ കൊലപ്പെടുത്തിയതാണ് എന്ന് തിരിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സനാ ഖാന്റെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.നാഗ്പുരിലെ ബി.ജെ.പി. മൈനോരിറ്റി സെല്‍ നേതാവായ സനാ ഖാനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം,കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.മൃതദേഹം കഷണങ്ങളാക്കി പുഴയിൽ കെട്ടി താഴ്ത്തിയതായാണ് പോലീസിന്റെ സംശയം.മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ച് കൊലപ്പെടുത്തിയതിന് ഭർത്താവ് അമിത് സാഹുവിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
അമിത് സാഹു കുറ്റം സമ്മതിച്ചു,
ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഓഗസ്റ്റ് ഒന്നാംതീയതി നാഗ്പുരില്‍നിന്ന് മധ്യപ്രദേശിലെ ജബല്‍പുരിലേക്ക് പോയതിന് പിന്നാലെയാണ് സനാ ഖാനെ കാണാതായത്. ജബല്‍പുരില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനായാണ് സനാ ഖാന്‍ പോയതെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ മൊഴി. നാഗ്പുരില്‍നിന്ന് സ്വകാര്യബസിലായിരുന്നു യാത്ര. ഓഗസ്റ്റ് ഒന്നാംതീയതി ജബല്‍പുരില്‍ എത്തിയശേഷവും സനാ ഖാന്‍ മാതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സനാ ഖാനെ കാണാതായത്. ഓഗസ്റ്റ് ഒന്നിന് ശേഷം ഫോണില്‍ വിളിക്കുകയോ മറ്റുവിവരങ്ങള്‍ ലഭിക്കുകയോ ചെയ്തില്ല.
ഭാര്യയും ഭർത്താവും തമ്മിൽ വിഷയങ്ങൾ ഉള്ളതായും ബന്ധുക്കൾക്ക് അറിയില്ല. ഭര്‍ത്താവ് അമിത് സാഹുവിനു മറ്റൊരു ബന്ധം ഉള്ളതായും കാമുകിക്കായി ഭാര്യയേ കൊലപെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു.