കൊല്ലം/ മങ്കിപോക്‌സ് ബാധിച്ച രോഗിയുടെ പേരിൽ കൊല്ലം ഡിഎംഒ ഓഫീസ് പുറത്തിറക്കിയ റൂട്ട് മാപ്പിന്റെ കാര്യത്തിൽ ഗുരുതര വീഴ്ച. ഡിഎംഓ ഓഫീസ് പുറത്തിറക്കിയ ആദ്യത്തെ റൂട്ട്മാപ്പിൽ രോഗം ബാധിച്ച 35കാരൻ പാരിപ്പളളി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്നാണ് പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ കൊല്ലം ജില്ലക്കാരനായ രോഗി ചികിത്സയിലുളളത് തിരുവനന്തപുരത്തെ ഗവ.മെഡിക്കൽ കോളേജിലാണ് എന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ 12ന് അബുദാബിയിൽ നിന്നും എത്തിയ കൊല്ലം ജില്ലക്കാരനാണ് രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മങ്കിപോക്‌സ് ലക്ഷണമുണ്ടെന്ന സംശയത്താൽ ഇയാൾ ആദ്യം എത്തുന്നത്. അവിടെ നിന്നും പാരിപ്പളളി മെഡിക്കൽ കോളേജിലെത്തി സ്രവം പരിശോധനയ്‌ക്കയച്ചു എന്നായിരുന്നു ആദ്യം പുറത്തുവിട്ട റൂട്ട്മാപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് കൊല്ലം ജില്ലാ കളക്‌ടർ നടത്തിയ വാർത്താ സമ്മേളനത്തിൽ തന്നെ വെളിപ്പെടുത്തുകയായിരുന്നു.
രോഗിയെ പാരിപ്പളളി മെഡിക്കൽ കോളേജിൽ കൊണ്ടുപോയ വിവരം തങ്ങൾക്ക് അറിയില്ലെന്ന് അൽപംമുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ കൊല്ലം ഡിഎംഒ ബിന്ദു മോഹൻ അറിയിക്കുകയാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ടാക്‌സിയിൽ രോഗി പോകാനിടയായത് എന്താണെന്നും ആംബുലൻസ് എന്തുകൊണ്ട് ലഭിച്ചില്ല എന്നുമുളള ചോദ്യങ്ങൾക്ക് സ്വകാര്യ ആശുപത്രി ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് ഡിഎംഒയുടെ വിശദീകരണം. എന്നാൽ വിവരം കൃത്യമായി ഡിഎംഒ ഓഫീസിനെ അറിയിച്ചെന്നും ഡെപ്യൂട്ടി ഡിഎംഒ മാർഗനിർദ്ദേശം അയച്ചുതന്നതായും സ്വകാര്യ ആശുപത്രി അധികൃതർ വെളിപ്പെടുത്തുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷയുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയ ടാക്‌സിയുടെയും ഡ്രൈവർമാരെ ഇനിയും കണ്ടെത്താനായിട്ടില്ല. അഞ്ച് ജില്ലകളിൽ അതിജാഗ്രതയാണ് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് റൂട്ട് മാപ്പിലെ ഗുരുതരമായ തെറ്റ് കണ്ടെത്തിയിട്ടുള്ളത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…