കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ശനിയാഴ്ചയും പോലീസ് തുടരും. സംഭവത്തിന് പിന്നില്‍ ഗുഢാലോചന ഉണ്ടോ, പിന്നില്‍ ആരാണ് എന്നിവിവരങ്ങളാണ് പോലീസ് ശേഖരിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വെള്ളിയാഴ്ച പ്രതിയില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
പ്രതിയുടെ കേരളത്തിലെ യാത്രയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും പരിശോധനകള്‍ നടത്തുവനാണ് പോലീസിന്റെ നീക്കും. യാത്രയില്‍ ഷാരൂഖിന്റെ ഫോണ്‍ സ്വിച്ച് ഒഫ് ആയതില് അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
പ്രതിക്കെതിരെ ഇതുവരെ യുഎപിഎ ചുമത്തിയിട്ടില്ല. മൂന്ന് യാത്രക്കാര്‍ സംഭവത്തില്‍ മരിച്ചതിനാല്‍ പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. പ്രതിയെ 11 ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. മഹാരാഷ്ട്ര എടിഎസ്, കേരള എടിഎസ്, ചെന്നൈയില്‍ നിന്നുള്ള എന്‍ഐഎ സംഘം എന്നിവര്‍ കോഴിക്കോടുണ്ട്. ഈ സംഘങ്ങള്‍ ഒരുമുച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…