കോഴിക്കോട് . എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഭീകരപ്രവര്‍ത്തനമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പൊലീസ്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. യുഎപിഎ ചുമത്തിയത് ഭീകരപ്രവര്‍ത്തനമായതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തിയതിനാല്‍ കേസ് മജിസ്ട്രേട്ട് കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തീര്‍പ്പാക്കി.
കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അന്വേഷണ സംഘം അപേക്ഷ നല്‍കി. സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം പ്രതിഭാഗം തീരുമാനം എടുക്കും. വ്യാഴാഴ്ചയാണ് പ്രതി ഷാറുഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുക.
അതേസമയം, എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പ്രതി ഷാരൂഖ് സൈഫിയ്ക്കെ തിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്ന ആളാണ്. ഒരു വർഷമായി ഷാരൂഖ് സൈഫി ദേശവിരുദ്ധ വീഡിയോകൾ കാണുന്നത് പതിവായിരുന്നു.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…