മൂന്നാര്‍: പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് ഉരുള്‍ പൊട്ടി വീണ് മണ്ണിനടിയില്‍ പെട്ടും ഒഴുകിയും പോയവരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനുണ്ട്. നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് പെട്ടിമുടിയില്‍ നിന്നും കാണാനാകുന്നത്. അവസാനമായി ഒരു നോക്ക് എങ്കിലും ഉറ്റവരെ കാണാനായി കാത്തിരിക്കുന്നവരാണുള്ളത്.മണ്ണിനും ചെളിക്കും കല്ലിനും അടിയിലായ കൊച്ചു കുട്ടികളെ വരെ കണ്ടെത്താനുണ്ട്.
ആറ് ദിവസമായി പെട്ടിമുടിപ്പുഴയ്ക്ക് കരയില്‍ കാത്തിരിക്കുകയാണ് ഷണ്‍മുഖനാഥന്‍. തന്റെ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. അടുത്തയാളെ ഇതുവരെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. ഷണ്‍മുഖനാഥന്റെ മക്കളായ ദിനെശിനെയും നിധീഷിനെയുമാണ് പെട്ടിമുടി ദുരന്തത്തില്‍ കാണാതായത്. മൂത്ത മകന്‍ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. നിധീഷ് എവിടെയാണ് എന്ന് ഇതുവരെ യാതൊരു അറിവുമില്ല. നിധീഷിന് വേണ്ടി ആറ് ദിവസമായി പുഴക്കരയില്‍ കാത്തിരിക്കുകയാണ് ഈ അച്ഛന്‍. ഷണ്‍മുഖനാഥന്റെ സഹോദരനും മുന്‍ പഞ്ചായത്ത് അംഗവുമായ അനന്തശിവന്റെ പേരക്കുട്ടികളുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനാണ് ദിനേശും നിധീഷും പെട്ടിമുടിയില്‍ എത്തിയത്.
തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…