ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്.യൂട്യൂബർ വിജയ് പിനായർക്കുനേരം കരി ഓയിൽ ഒഴിച്ചതിനുപിന്നാലെ ഭാഗ്യലക്ഷ്മിക്കെതിരെ വിമർശനവുമായി ശാന്തിവിള ദിനേശ് രംഗത്തെത്തിയിരുന്നു.പരാതിയിൽ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ദിനേശ്.താൻ ഒരാളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നും ശാന്തിവിള പറഞ്ഞു.ഇത്രയേറെ വിവാദമുണ്ടായിട്ടും തന്നെ സിനിമയിൽ നിന്നും ആരും വിളിച്ചില്ലെന്നും വിവാദവുമായി ബന്ധപ്പെട്ട് സിനിമാക്കാരോ പാർട്ടി പ്രവർത്തികരോ തന്നെ വിളിക്കാത്തതിൽ വേദന ഉണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു
വാക്കുകൾ ഇങ്ങനെ:മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും.ഞാനൊരാളെ തല്ലുകയോ എന്നെ ഒരാൾ തല്ലുകയോ ഈ പ്രായം വരെ ഉണ്ടായിട്ടില്ല.ഞാൻ കള്ളം പറയില്ല.ഈ പറയുന്നതൊക്കെ സത്യമാണ്.ഞാനൊരാളെയും പരിഹസിച്ചിട്ടില്ല.ജീവിക്കാൻ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്.പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും.ആരുടെ മുന്നിലും മുട്ടുമടക്കില്ല.കേസിലെ വകുപ്പുകൾ ഇങ്ങനെ,ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി.ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.കാരണം,എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വീഡിയോ ഞാൻ കാണുന്നത്.എന്റെ സിനിമാ ജീവിതത്തിൽ ആരോടും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല
ഈ കേസിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് മുൻവിധികൾ ഉണ്ടായിരുന്നു.അതൊക്കെ തെറ്റാണെന്ന് മനസിലായി.അനുജനെപ്പോലൊരാൾ ഇതിന്റെ വിവരങ്ങൾ പറഞ്ഞുതന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്.എനിക്ക് മുൻകൂർ ജാമ്യം ലഭിച്ചു.17ാംവയസ്സിൽ പാർട്ടി അംഗത്വം കിട്ടിയ ആളാണ് ഞാൻ.സംസ്ഥാനസർക്കാരിന്റെ ക്ഷേമനിധിബോർഡിൽ അംഗം.എന്റെ മകന്റെ പേരിൽ എനിക്ക് നാണംകെടേണ്ടി വന്നിട്ടില്ല.അങ്ങനെയൊരു കമ്യൂണിസ്റ്റുകാരനായ എനിക്കെതിരെ കേസ് എടുക്കുന്നതിനു മുമ്പ് ഇവരാരെങ്കിലും ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി
ഞാനൊരു പെണ്ണുപിടിയനോ,കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട.ഇതൊന്നും ചെയ്യുന്നവനല്ല ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ.ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്.ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡിജിപിക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്.അഞ്ച് പേജുള്ള പരാതിൽ ഞാൻ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്.അത് വായിച്ച് അദ്ദേഹം അതിൽ നടപടി എടുക്കട്ടെ.ഇനി എന്റെ പേരിൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകാൻ തയാറാണ്
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…