ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമാണ് ഷിയാസ് കരീം. അടുത്തിടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡനാരോപണം ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസിനെ സമീപിക്കുകയിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു വാർത്ത പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിലൊക്കെ സംഭവം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോളിതാ അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ ഷിയാസ് കരീം.
ഇപ്പോളിതാ അനുമോളുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ഷിയാസ്. അനുമോൾ എനിക്ക് പെങ്ങളെ പോലെയല്ല, പെങ്ങള് തന്നെയാണ്. എന്റെ ഉമ്മ പ്രസവിക്കാത്ത എന്റെ ഉയരം കുറഞ്ഞ പെങ്ങൾ. അത്രയധികം വാത്സല്യവും ബഹുമാനവുമാണ് എനിക്ക് അനുവിനോട്. അവൾ കഷ്ടപ്പെട്ട് പണിയെടുത്ത് വീട് നോക്കുന്നതും, വീട്ടിൽ വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നതും അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. അവളുടെ വീട്ടിലും ഞാൻ പല തവണ പോയിട്ടുണ്ട്.
ഞാൻ ഏറ്റവും അധികം ഉദ്ഘാടനങ്ങൾ പങ്കെടുത്തിട്ടുള്ളത് അനുമോൾക്ക് ഒപ്പമാണ്. അത്രയും കംഫർട്ടാണ് എനിക്ക് അനു. ഒരുപക്ഷേ, എന്റെ സ്വന്തം പെങ്ങളെക്കാൾ. എന്റെ പെങ്ങൾക്ക് കുടുംബവും കുട്ടികളുമൊക്കെയായി. അവളോട് സമയം ചെലവഴിക്കുന്നതിലും അധികം അനുമോളുമായി ഞാൻ സമയം ചെലവഴിക്കാറുണ്ട്. എന്തും പറയാൻ പറ്റുന്ന, എപ്പോഴും വിളിക്കാൻ പറ്റുന്ന എന്റെ ഒരേ ഒരു സ്ത്രീ സുഹൃത്താണ് അനു.
ഹിന്ദു – മുസൽമാൻ വേർതിരിവൊന്നും ഞങ്ങൾക്കിടയിലില്ല. അത്രയധികം വാത്സല്യത്തോടെയാണ് ഞാനവളെ കാണുന്നത്. അവളുടെ വീട്ടുകാരും എനിക്കൊപ്പം അവളെ ധൈര്യത്തോടെ വിടും. എന്റെ കാറിൽ എന്റെ ഉമ്മ കഴിഞ്ഞാൽ ഏറ്റവും അധികം കയറിയിട്ടുള്ളതും അനുമോളാണ്. അവളുടെ പൊട്ടത്തരവും കുസൃതിയും എല്ലാം ഞാൻ ആസ്വദിക്കുന്നതാണ്.
അങ്ങനെയുള്ള ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായി പറയുന്നവന് അമ്മയും പെങ്ങളും ഉണ്ടായിരിക്കില്ല. എന്റെ മുന്നിൽ വച്ച് അങ്ങനെ ആരെങ്കിലും ചോദിച്ചാൽ കൈയ്യുടെ ചൂടവൻ അറിയും. അത് കാരണം എന്ത് കേസ് വന്നാലും ഞാൻ നേരിട്ടോളാം. ഇപ്പോഴുള്ള കേസിനെക്കാൾ കൂടുതലൊന്നും ആ കേസ് വരില്ല. പിന്നെ മഞ്ഞപ്പത്രക്കാരോട് ഒന്നും പറയാനില്ല. അവർ അനുഭവിച്ചോളും.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…
ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ…
വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. മക്കളെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. . ഇരുവരുടെയും വിവാഹം നിയമപരമായി…