പോത്തന്‍കോട്: കടയിൽ ചെരുപ്പ് വിലകുറച്ചു കൊടുത്തതിന് ഉടമയായ യുവതിയെയും കുടുംബത്തെയും മർദിച്ച എസ്.ഐ.ക്കെതിരേ കേസെടുത്തു. ഇന്റലിജന്‍സ് എസ്.ഐ.യായ ഫിറോസ് ഖാനെതിരേയാണ് പരാതി. യുവതി കടയിലെ സാധനങ്ങള്‍ വിലകുറച്ച് വിറ്റത്തോടെ തൊട്ടടുത്തുള്ള എസ്.ഐ.യുടെ ബന്ധുവിന്റെ ചെരിപ്പുകടയിൽ കസ്റ്റമർ കുറഞ്ഞു.
ബന്ധുവിന്റെ പേരിലാണെങ്കിലും കട എസ്.ഐ.യുടേതാണെന്ന് മര്‍ദനമേറ്റവര്‍ ആരോപിക്കുന്നു. ഞായറാഴ്ച ഒരു മണിക്കൂര്‍നേരം യുവതിയുടെ കടയില്‍ പാദരക്ഷകള്‍ വിലകുറച്ച് വിറ്റിരുന്നു. ഇതിൽ പ്രകോപിതനായ എസ്ഐ ഫിറോസ് ഖാനും മകനും ചേര്‍ന്ന് കടയിലെത്തി യുവതിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെയും മകനെയും മര്‍ദിച്ചെന്നുമാണ് പരാതി.
തറയില്‍ വീണ യുവതിയെ ഫിറോസ് തറയിലിട്ടു ചവിട്ടിയതായും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്.ഐ.ക്കും മകനുമെതിരേ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനും മര്‍ദനത്തിനുമാണ് കേസെടുത്തത്. അഞ്ചുമാസം മുന്‍പും സമാനമായ സംഭവം നടന്നതായും പിന്നീട് വ്യാപാരിവ്യവസായി സംഘടനകള്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു എന്നുമാണ് വിവരം.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…