ന്യൂഡല്‍ഹി. ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തിന്റെ കാരണം സിഗ്നലിങ്ങിലെ പാളിച്ചയാണെന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കോണ്‍ഗ്രസ്, സിപിഎം, എഎപി എംപിമാരുടെ ചോദ്യത്തിനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നല്‍കിയത്.
നോര്‍ത്ത് സിഗ്നല്‍ ഗൂംട്ടി സ്‌റ്റേഷനില്‍ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും 94-ാം ലെവല്‍ ക്രോസിങ് ബന്ധപ്പെട്ട സിഗ്നലിങ് ജോലിയിലെ പിഴവുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ സിഗ്നല്‍ ലഭിക്കുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ 295 പേരാണ് മരിച്ചത്.
അപകടത്തില്‍ 176 പേര്‍ക്ക് പരിക്കേറ്റു. 451 പേര്‍ക്ക് നിസാര പരിക്ക് പറ്റിയതായും മന്ത്രി അറിയിച്ചു. അതേസമയം ദുരന്തത്തില്‍ മരിച്ചവരില്‍ 41 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിഗ്നല്‍ തകരാറികളിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേവ്യം മറുപടി നല്‍കിയില്ല.
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…