എറണാകുളം: മാവിൽ കല്ലെറിഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ മർദിച്ചതായി പരാതി. കണ്ടംതറ സ്വദേശി റഹീം ആണ് പശ്ചിമബംഗാൾ സ്വദേശിയായ പതിനാലുകാരനെ മർദ്ദിച്ചത്. ഈ മാസം 18-ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. സിഡബ്ലുസിയുടെ നിർദേശത്തെ തുടർന്ന് പെരുമ്പാവൂർ പോലീസ് കേസെടുത്തു.
പതിനാലുകാരനും സുഹൃത്തുക്കളും ചേർന്ന് റഹീമിന്റെ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഒന്ന് റഹീമിന്റെ തലയിൽ വീണ് പരിക്കേറ്റന്ന് ആരോപിച്ച് റഹീമും സംഘവും കാറിലെത്തി കുട്ടിയെ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചു. കുട്ടിയുടെ മുഖത്തും കഴുത്തിലും വയറ്റിലുമാണ് മർദനമേറ്റത്.
ഓടി രക്ഷപ്പെട്ട കുട്ടി കോളനിക്കുള്ളിലെ പലചരക്ക് കടയിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പരിക്കേറ്റ കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. നാല് മാസം മുമ്പാണ് കുട്ടി അമ്മയോടൊപ്പം പെരുമ്പാവൂരിലെത്തിയത്.
തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…
തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…
കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…
കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയിൽ ശ്രീരാജ്…