പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബിഎസ്എഫ് ഭടൻമാരുമായുള്ള ഏറ്റുമുട്ടലിൽ കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടു. അതിർത്തിയിൽ നുഴഞ്ഞ് കയറിയ ഒരു സംഘം കള്ളക്കടത്തുകാർ തടയാൻ ശ്രമിച്ച ബി എസ് എഫ് ഭടൻമാരെ ആക്രമിക്കുകയായിരുന്നു. കല്ലും മൂർച്ചയേറിയ ആയുധവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ 141 ബറ്റാലിയനിലെ ബോർഡർ ഔട്ട് പോസ്റ്റ് സാഗർപാറ പ്രദേശത്താണ് സംഭവം നടന്നത്. ബിഎസ്എഫിന്റെ രഹസ്യന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പെട്രോളിംഗ് സംഘം അതിർത്തി നിരീക്ഷണം ശക്തമാക്കിയത്. സ്ഥലത്ത് പരിശോധന നടത്തിയ സൈന്യം ഫെൻസഡൈലിന്റെ 532 കുപ്പികൾ കണ്ടെടുത്തു.
പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് കള്ളക്കടത്തുകാരുടെ നീക്കം മനസിലാക്കിയ സൈനികർ അവരെ തടയാൻ ശ്രമിച്ചത്. എന്നാൽ കല്ലും, ആയുധങ്ങളുമായി സൈനികരെ ആക്രമിക്കാൻ കള്ളക്കടത്ത് സംഘം തീരുമാനിച്ചതോടെ സൈന്യം വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ നുഴഞ്ഞ് കയറ്റക്കാരിൽ ഒരാളെ വധിച്ചു. മുർഷിദാബാദ് സ്വദേശിയായ റോഹിൽ മണ്ഡലാണ് മരിച്ച കള്ളക്കടത്തുകാരനെന്ന് തിരിച്ചറിഞ്ഞു.
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…