ആലപ്പുഴ:ഉടുതുണി പറിച്ച് നാട്ടുകാരേയും പോലീസിനെയും നേർക്ക് വീശി. പിന്നെ കാറിൽ നിന്നും പൂര പാട്ട്. അനവധി വാഹനങ്ങളേ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച കാർ സാഹസികമായി തടഞ്ഞ പോലീസ് എസ് ഐയേ ക്രൂരമായി തല്ലി ചതച്ചു. ചേർത്തലയിലാണ് സംഭവം. നിയമത്തെ വെല്ലുവിളിച്ച് അപകടമായ രീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൂര മര്‍ദ്ദനം. പട്ടാളക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഹൈവെ പെട്രോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസി സ്റ്റീഫനെയാണ് മൂന്ന് അംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പരുക്ക് പറ്റിയ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചത് അനവധി വഴിയാത്രക്കാരേയും മറ്റ് വാഹനങ്ങളേയും ഇടിപ്പിക്കാൻ ശ്രമിച്ചായിരുന്നു. തുണി പറച്ച് വീശി തെറിപ്പാട്ടുമായി എതിരേ വരുന്ന വാഹനങ്ങളുടെ ട്രാക്കിലൂടെ ക്ള്ള് കുടിയന്മാർ കാർ കയറ്റി ഓടിച്ചു. രണ്ട് വാഹനങ്ങളുടെ ഇടയിലൂടെ ഐ എം വിജയന്റെ ഗോൾ പോലെ സിസർകട്ട് സ്റ്റൈലിൽ ഓവർ ടേക്കിങ്ങ്. ഭയന്ന് മറ്റ് വാഹനങ്ങൾ റോഡിനു പുറത്തേക്ക് ജീവനും കൊണ്ട്..(വീഡിയോ ഈ വാർത്തയുടെ അടിയിൽ കാണാം)
ഇങ്ങിനെ പോകുന്ന കള്ള് കുടിയന്മാരുടെ വാഹനം പിന്നെ പോലീസ് എന്തു ചെയ്യണം. ആ സമയത്ത് ഹൈവേ പോലീസ് പട്രോളിങ്ങ് ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജോസി സ്റ്റീഫൻ ഒന്നും ആലോചിച്ചില്ല..കാർ പിടിച്ചെടുക്കാൻ തീരുമാനിച്ചു. നിർത്താതെ പോയ കാറിനെ അദ്ദേഹം സാഹസികമായി തന്നെ പിടികൂടി.
ജീപ്പില്‍ ഉണ്ടായിരുന്ന ഷെമീര്‍ മുഹമ്മദ്, സൈനികനായ കൊട്ടാരക്കര സ്വദേശി വിപിന്‍ രാജന്‍, കൊല്ലം സ്വദേശികളായ ജോബിന്‍ ബേബി, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയില്‍ ചേര്‍ത്തല ഹൈവേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. തര്‍ക്കത്തിനിടെ പട്ടാളക്കാരന്‍ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ തലയ്ക്കും ചുണ്ടിനും പരിക്കുകളുണ്ട്.
സംഘം കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. കായംകുളം മുതല്‍ ബഹളം വെച്ചായിരുന്നു ഇവരുടെ യാത്ര. തുറന്ന വാഹനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി വന്ന ഇവര്‍ പലയിടത്തും നാട്ടുകാരോടും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നരോടും മോശമായി പെരുമാറിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനുള്ള നിര്‍ദ്ദേശം ഹൈവെ പെട്രോളിംഗ് സംഘത്തിന് നല്‍കിയത്.
ആലപ്പുഴയില്‍ നിന്നും സംഘത്തെ പിടികൂടാന്‍ കഴിയാഞ്ഞതിനെതുടര്‍ന്നാണ് ചേര്‍ത്തലയില്‍ ഇവര്‍ക്കായി പോലീസ് വാഹന പരിശോധന നടത്തിയത്. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് വാഹനം കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികള്‍ പോലീസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു. പോലീസ് വണ്ടി കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മദ്യലഹരിയിലായിരുന്ന സംഘം എസ്.ഐയെ മര്‍ദ്ദിച്ചത്. വാഹനം അപകടകരമായ രീതിയിലാണ് ഓടിച്ചിരുന്നതെന്നും നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോവുകയായിരുന്നു എന്നും പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്നും മര്‍ദ്ദനത്തിന് ഇരയായ എസ്.ഐ പറഞ്ഞു. പിന്നീട് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എസ്‌ഐയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറി കാണാം..
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…