ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ എച്ച്.എം.ടി. മേഖലയില്‍ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിലാണ് രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേരാണ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. വെടിയേറ്റ സൈനികരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ ഭീകരവാദികളില്‍ ഒരാള്‍ പ്രദേശവാസിയും രണ്ടുപേര്‍ പാകിസ്താനികളുമാണെന്നാണ് നിഗമനം. ആയുധധാരികളായ മൂവര്‍ സംഘം ആക്രമണത്തിനു ശേഷം കാറിലാണ് കടന്നുകളഞ്ഞത്. അതേസമയം ഭീകരസംഘടനയായ ജയ്‌ഷെയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയിലാണ് അപകടം നടന്നതെന്നും ഇന്നു വൈകുന്നേരത്തോടെ ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം കണ്ടെത്തുമെന്നും കശ്മീര്‍ ഐ ജി വ്യക്തമാക്കി.
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…
പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…