കോഴിക്കോട്. മാലിന്യ നീക്കം നടത്താത്ത സോണ്ട കമ്പനിക്കുവേണ്ടി കോഴിക്കോട് കോര്‍പ്പറേഷന്റെ ഒളിച്ചുകളി. മാര്‍ച്ച് 30നാണ് അഞ്ചാം തവണയും സോണ്ട കമ്പനിക്കായി കോര്‍പറേഷന്‍ കരാര്‍ നീട്ടി നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ മാലിന്യവും നീക്കണമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ ഇതുവരെ മാലിന്യം നീക്കം ചെയ്യുവാന്‍ സോണ്ടയ്ക്ക് സാധിച്ചില്ല. സോണ്ടയ്‌ക്കെതിരെ നടിപടിയെടുക്കാന്‍ മടിക്കുന്ന കോര്‍പറേഷന്‍ ആദ്യം ചെയ്തത് മാധ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അവിടേക്ക് കടക്കുന്നത് തടയുകയായിരുന്നു.
6.5 ഏക്കറിലെ മാലിന്യം നീക്കം ചെയ്യാനും ബയോ മൈനിങ്, മാലിന്യം നീക്കിയ മണല്‍ 2.8 ഏക്കറില്‍ പൂര്‍ണമായും നിരപ്പാക്കണം എന്നിങ്ങനെയായിരുന്നു കരാര്‍. ആകെ 7.77 കോടി രൂപ ആയിരുന്നു കരാര്‍. 1.92 കോടി രൂപ പണി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നല്‍കിയിരുന്നു. പദ്ധതിയുടെ ഡ്രോയിങ്, പ്ലാന്‍ എന്നിവ തയാറാക്കുകയും പദ്ധതി നടത്തിപ്പിനുള്ള ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്ത പേരിലാണ് ഈ തുക നല്‍കിയത്.
സോണ്ടയ്ക്ക് പലതവണ കരാര്‍ പുതുക്കി നല്‍കിയ കോര്‍പറേഷന്‍ ഇപ്പോള്‍ പറയുന്നത് ഒരു മാസമല്ല 30 പ്രവര്‍ത്തി ദിവസമാണ് ഉദ്ദേശിച്ചതെന്നാണ്. ഞെളിയന്‍പറമ്പില്‍ 50% പോലും മാലിന്യം നീക്കിയിട്ടില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ 80% ജോലികള്‍ പൂര്‍ത്തിയായെന്നാണ് കോര്‍പറേഷന്റെ വാദം.
സാണ്ടയ്ക്ക് അടുത്ത ഗഡു തുക അനുവദിക്കാനുള്ള കോര്‍പറേഷന്റെ തന്ത്രമാണിതെന്നും ആക്ഷേപമുണ്ട്. പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 38 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്ന വ്യവസ്ഥയിലാണ് കഴിഞ്ഞ മാസം കൗണ്‍സില്‍ കരാര്‍ നീട്ടിക്കൊടുത്തത്. 30നുള്ളില്‍ തീര്‍ക്കാനാകില്ലെന്നും സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കി യോഗ്യരായ ഏജന്‍സികളെ നിയമിക്കണമെന്നും യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോര്‍പറേഷന്‍ അംഗീകരിച്ചിരുന്നില്ല.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…