കൊല്ലം : കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ സുഹൃത്തുക്കളുടെ മൊഴി ലഭിച്ചിരിക്കുന്നു. ഭിന്നശേഷിക്കാരിയായിരുന്ന ഉത്രയെ സൂരജ് നിരന്തരം അവഗണിച്ചിരുന്നുവെന്നും കൂട്ടുകാരുടെ വീടുകളിലോ വിവാഹങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ കൊണ്ടു പോകാറില്ലായിരുന്നുവെന്നും സുഹൃത്ത് കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ്. സൂരജിന്റെ രണ്ടു സുഹൃത്തുക്കളെയാണ് വിസ്തരിച്ചത്. ഉത്രയക്ക് രണ്ടാം തവണ
പാമ്പ് കടിയേറ്റതിന് പിന്നാലെ സൂരജ് പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ വിളിച്ചത് തന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കേസിലെ എട്ടാം സാക്ഷിയായ എല്‍ദോസ് കോടതിയില്‍ മൊഴി നല്‍കുകയുണ്ടായി.
സൂരജിന്റ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ച് ആദ്യ തവണ ഉത്രയ്ക്ക്
പാമ്പ് കടിയേറ്റപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയ മറ്റൊരു സുഹൃത്തിനെയും വിസ്തിരിക്കുകയുണ്ടായി. അറസ്റ്റിലാവുന്നതിന്റെ തലേ ദിവസങ്ങളില്‍ സൂരജ് അസ്വസ്തനായിരുന്നുവെന്നും സുജിത്ത് കോടതിയെ അറിയിച്ചു. കേസിലെ മാപ്പുസാക്ഷിയായ പാമ്ബ് പിടിത്തക്കാരന്‍ സുരേഷിന്റെ ബന്ധുക്കളെ തിങ്കളാഴ്ച്ച വിസ്തരിക്കും.
മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…
തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…