ഇസ്രയേലിൽ മരിച്ച മലയാളി നഴ്സ് സൗമ്യയുടെ മരണത്തിന്റെ നടുക്കത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശികൾ. സൗമ്യയുടെയും ഭർത്താവ് സന്തോഷിന്റെയും വീടുകൾ അടുത്തടുത്താണ്. ഏകമകനും ഭർത്താവുമൊത്ത് നാട്ടിലെത്തി സുഖമായി ജീവിക്കാമെന്ന സ്വപ്നമാണ് സൗമൃയുടെ മരണത്തോടെ പൊലിഞ്ഞത്.
കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. നാട്ടിൽ സ്‌ഥലം വാങ്ങി വീടു വച്ച് കുടുംബത്തോടൊപ്പം കഴിയാൻ തീരുമാനിച്ചിരുന്നു. ആറു മാസത്തിനു ശേഷം നാട്ടിലേക്കു പോരുമെന്നാണു സൗമ്യ അറിയിച്ചിരുന്നത്.
കീരിത്തോട് പുത്തൻപുരയ്ക്കൽ സതീശന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായിരുന്നു സൗമ്യ. സജേഷ് സഹോദരനും സനുപ്രിയ അനുജത്തിയുമാണ്. കഞ്ഞിക്കുഴി എസ്എൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മൂന്നു വർഷത്തെ പ്രണയത്തിനുശേഷം 2010 മേയ് 31 നു ആയിരുന്നു സൗമ്യയുടെയും ബാല്യകാല സുഹൃത്തുമായിരുന്ന സന്തോഷിന്റെയും വിവാഹം കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ നടന്നത്. ഇരു മതവിഭാഗത്തിൽ പെട്ടവരായിരുന്നെങ്കിലും രണ്ടു കുടുംബങ്ങൾക്കും വിവാഹത്തിന് പൂർണ സമ്മതമായിരുന്നു. സന്തോഷിന്റെ സഹോദരി ഷേർളിയും ബന്ധുവായ ജോമോനും ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്. അവരാണു മരണവിവരം നാട്ടിലറിയിച്ചത്. ഒൻപതു വയസുള്ള ഏകമകൻ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്.
സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഏറ്റുവാങ്ങി. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ചൊവ്വാഴ്‌ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണു സൂചന.വിവരമറിഞ്ഞ് മന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്‌റ്റിൻ എം.എൽ.എ. തുടങ്ങിയവർ സൗമ്യയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നേതാക്കൾ ഇടപെടുന്നുണ്ട്. സൗമ്യയുടെ നഷ്‌ടപരിഹാരം നേടിയെടുക്കാനായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം നോർക്ക ഇടപെട്ടിട്ടുണ്ട്. ഇസ്രയേൽ എംബസി ഉദ്യോഗസ്‌ഥരും സൗമ്യയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ട്.
തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…