അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത് എന്നും അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചു. ഞാൻ വളരെ സെൻസിബിളായ വ്യക്തിയാണ്. എനിക്ക് അറ്റ്ക്ക് നേരിട്ടാൽ മാത്രമേ ഞാൻ പ്രതികരിക്കൂ. അതുകൊണ്ട് എനിക്ക് അറ്റാക്ക് സെൻസ് ചെയ്യാൻ സാധിക്കും. ഞാൻ സാധാരണ ഒരു ചെക്കനാണ്. എന്റെ അച്ഛൻ ഒരു സാധാരണക്കാരനാണ്. അമ്മ പോസ്റ്റ് വുമൺ ആണ്. ഞാൻ വലിയ ആളല്ല. അവർക്ക് സുഖവും തമാശയും കണ്ടെന്റൊക്കെയായിരിക്കും, പക്ഷെ അതൊരു വ്യക്തിയെ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്.
ഇതിന്റെ കമന്റസ് മാനസികമായി നമ്മളെ തളർത്തും. നമ്മളെ എങ്ങനെയാണ് ഇവർ കാണിക്കുന്നു എന്നുള്ളതാണ്.24 മണിക്കൂറും ഞാൻ ഇങ്ങനെയല്ല. അതുകൊണ്ടാണ് എനിക്ക് ഇന്റർവ്യൂവിൽ വരാൻ താല്പര്യമില്ലാത്തത്. എന്നെ ഇങ്ങനെ കാണണ്ട ആൾക്കാർ. എന്റെ സിനിമകൾ കണ്ടാൽ മതി. എന്റെ അസഭ്യ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. ‘ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തായാറാണ്. കേസിന്റെ രീതിയൽ അവർ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീർപ്പാക്കാനാണ് വിചാരിക്കുന്നത്.
ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. എന്റെ സൈടും കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം,’ശ്രീനാഥ് ഭാസി പറഞ്ഞു. സേര വലിച്ചെറിഞ്ഞ് വീഡിയോ അപ്പ് ലോഡ് ചെയ്യുമെന്ന് പറാഞ്ഞാണ് പോയത് അവർ. ഞാൻ പെൺകുട്ടികളോട് ചീത്ത പറഞ്ഞിട്ടില്ല. ഞാൻ അവിടിരുന്ന് ആ കുട്ടിയെ തെറി വിളിക്കുകയോ അവരെ മോശമായി അഭിസംബോധന ചെയ്തിട്ടുമില്ല. എന്തിനാണ് ഞാൻ അവരെ തെറി വിളിക്കുന്നത്. പരിപാടി നടക്കില്ല് എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. പുറത്ത് വന്ന്. പ്രൊഡ്യൂസർ വീണ്ടും വന്ന് ഫൺ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനേയാണ് തെറി വിളിച്ചത്.
ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. എന്റെ സൈടും കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം. ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തായാറാണ്. എനിക്ക് ഈ പ്രൊമോഷന് മുമ്പ് വരെ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം എങ്ങനെയാണ് ഒരു ദിവസം കൊണ്ട് ഞാൻ വൃത്തികെട്ടവനായി. എനിക്ക് ഇങ്ങനെ ചെയ്തിട്ട് എന്ത് ഗുണമാണ് ലഭിക്കുന്നത്. ഇവർ പറയുന്നതും കേട്ട് ചിരിച്ച് കളിച്ച് പോയാൽ പോരെ. ഞാൻ ഒരു സാധാരണ മനുഷ്യൻ. എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിത്തെറിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
എന്നെകുറിച്ച് വെറുതെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാം അതാണ് കുറച്ചുകൂടെ എളുപ്പം എനിക്ക് നല്ല ഒരു മരണാനന്തര റിലീസ് എങ്കിലും കിട്ടും. എന്നെ അപമാനിച്ചിട്ട് അവര് ഇരകളായതാണ്. ഇര ഞാനല്ലെ. എന്റെ പേര്, എന്റെ സിനിമ, എന്നെ സ്നേഹിച്ച ആളുകൾ..
അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…
ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…