നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി കൈവച്ച മേഖലയെല്ലാം വിജയിപ്പിച്ച സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. ഹൃദയാഘാതം വന്നതിനെത്തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന ശ്രീനിവാസൻ പതിയെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ ആശുപത്രിയിലായ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസനിപ്പോൾ.
അസുഖത്തെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് ശ്രീനിവാസൻ മറുപടി നൽകി. അതൊന്നും കുഴപ്പമില്ല, കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചു. മരണം എനിക്കിപ്പോൾ ഒരു വിഷയം അല്ല. ശ്വാസം മുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് ഞാൻ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നും. അപ്പോൾ പിന്നെ മരണത്തെ പേടിയില്ല.
ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കൽ സെന്ററിലാണ്. 24 മണിക്കൂർ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആർ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആൾക്കാർ പറയുന്നത്. അതിനിടയിൽ മരിച്ചാൽ താൻ പോലും അറിയില്ലെന്ന് ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഭാര്യയെക്കുറിച്ച് നല്ലതേ പറയൂ, അല്ലെങ്കിൽ ആളുകൾ അവളെ വിളിച്ച് പരാതിപ്പെടും
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…