തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിമുതൽ പൊതുപരീക്ഷ 12-ാം ക്ലാസിൽ മതിയെന്ന് സർക്കാർ. പന്ത്രണ്ടാം ക്ലാസിൽ മാത്രം വാർഷിക പൊതുപരീക്ഷ മതിയെന്നാണ് സർക്കാർ ശുപാർശ. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ചട്ടക്കൂടിലാണ് നിർദേശം.
ഇതിന്റെ ഭാഗമായി എസ്എസ്എൽഎസി പരീക്ഷ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസിൽ മാത്രം പൊതുപരീക്ഷ നടത്തുന്ന രീതിയിൽ നിജപ്പെടുത്തണമെന്നാണ് സർക്കാർ മുന്നോട്ടുവെച്ച ശുപാർശ. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് ചട്ടക്കൂടിലാണ് നിർദേശങ്ങൾ വ്യക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർക്കാർ വൈകാതെ പുറത്തിറക്കുമെന്നാണ് വിവരം. ശുപാർശ അംഗീകരിച്ചാൽ പാഠ്യപദ്ധതിയിലും പുസ്തകങ്ങൾ തയ്യാറാക്കുന്നതിലുമുൾപ്പെടെ വലിയ മാറ്റങ്ങളുണ്ടാകും. എന്നാൽ ഇത് നടപ്പായാൽ മാത്രമേ എങ്ങനെയാകും പുതിയ രീതികളെന്ന് അറിയാനാകു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…