തിരുവനന്തപുരം ∙ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി. ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ തീരുമാനിച്ചിട്ടുള്ള നിരക്കുമായി മുന്നോട്ടു പോകാനാകില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. തുടർന്നു വരുന്ന നിരക്കിന്റെ 50 ശതമാനവും വിദ്യാർഥികളിൽനിന്ന് ഈടാക്കണം. നിലവിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാൻ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം നിരക്ക്. ഏഴര കിലോമീറ്ററിനു രണ്ടു രൂപയും 12.5 കിലോമീറ്ററിനു മൂന്ന് രൂപയുമാണ് നിരക്ക്.
സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികളായതിനാൽ നിരക്കു വർധന അനിവാര്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. നിരക്കു വർധിപ്പിച്ചില്ലെങ്കിൽ സർവീസുകൾ തുടരാൻ സാധിക്കാതെ വരുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…