കൊറോണ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടിയതിന് പിന്നാലെ കേരള സര്‍വ്വകലാശാല സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു. കുട്ടികളുടെ തിരക്ക് നിയന്ത്രിക്കാനാകാത്തതോടെ അഡ്മിഷന്‍ പിന്നീടൊരു ദിവസത്തേക്ക് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് കേരള സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ പത്ത് വരെയായിരുന്നു രജിസ്ട്രഷന്‍ സമയം.
ബിഎ, ബിഎസ് സി, ബികോം കോഴ്‌സുകളിലേക്കായിരുന്നു ഇന്ന് സ്‌പോട്ട് അഡ്മിഷന്‍ നടന്നിരുന്നത്. പട്ടിക ജാതിപട്ടിക വിഭാഗങ്ങള്‍ ഒഴികെയുള്ളവരെ ഓരേ ദിവസം വിളിച്ചതാണ് ഇത്രയും ആള്‍ക്കൂട്ടമുണ്ടാകാന്‍ കാരണം. നേരത്തെ അതത് കോളേജുകളില്‍ തന്നെയായിരുന്നു സ്‌പോട്ട് അഡ്മിഷന്‍ നടന്നത്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ വിഭാഗക്കാരുടെ അഡ്മിഷനായതുകൊണ്ടാണ് ഇത്രയധികം തിരക്കെന്നും കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം.
വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…