കോഴിക്കോട് പോലീസിൽ സുരേഷ് ഗോപി ഹാജരായി. ഇതുപോലെ ഒരു സംഭവം. ഇതുപോലെ ഒരു പെണ്ണു കേസിലെ പ്രതിയേ കേരളം നെഞ്ചോട് ചേർക്കുന്നത് കണ്ടിട്ടില്ല…സുരേഷ് ഗോപി ഒരു പൂ ചോദിച്ചു. അല്ലെങ്കിൽ ഒരു വാൽസല്യം ചോദിച്ചു. ഒരു മകളേ പോലെ..അതിനു അദ്ദേഹത്തേ ആ മകൾ ജയിലറക്കുള്ളിൽ തളയ്ക്കാൻ തീരുമാനിച്ചു. എന്നാൽ ഇതാ ഒരു പൂവിനു പകരം ലക്ഷ ലക്ഷം പൂക്കൾ. ഒരു സഹോദരിക്ക്..ഒരു മകൾക്ക് പകരം പതിനായിരം മകളുമാർ..സഹോദരിമാർ അമ്മമാർ..ഇത് ബിജെപി എന്ന പാർട്ടിക്കും പുതിയ രക്തവും ആവേശവുമായി മാറി. പിണറായി പോലീസിനും മീഡിയ വണ്ണിനും നന്ദി പറയുകയാണിപ്പോൾ ശരിക്കും ബിജെപി
സുരേഷ് ഗോപി ചോദ്യം ചെയ്യലിന് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി .ഒരു വലിയ പേന പടയുടെ പിന്തുണയിലാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയിരിക്കുന്നത് എന്നാൽ സ്റ്റേഷ ണ് പരിധിയിൽ കനത്ത കാവലാണ് ഏർപ്പെടുത്തിയിരുന്നത് സുരേഷ് ഗോപിക്കൊപ്പം ഒന്നോ രണ്ടോ പേരെ മാത്രമാണ് സ്റ്റേഷൻ പരിധിയിലേക്കു കടത്തി വിട്ടത് പ്രകോപനം ഒഴിവാക്കാൻ ആണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് റാലി ആരംഭിച്ചു . ‘കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്
രാവിലെ 10.30-ന് സ്റ്റേഷനിൽ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നൽകിയ നിർദേശം. തുടർന്ന്, സ്റ്റേഷൻ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്കാധാരം.മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ അത്യാധുനിക ചോദ്യം ചെയ്യൽ മുറി ഒരുക്കിയിരുന്നു.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരിച്ച മുറിയിൽ പോലീസ് ഒരുക്കിയിരുന്നു ചോദ്യം ചെയ്യുമ്പോൾ സുരേഷ് ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണ് മുറിക്കുള്ളിൽഉണ്ടായിരുന്നത് മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ടെങ്കിലും അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാവില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറകൾ അനുബന്ധ ശബ്ദ ഉപകരണങ്ങൾ അടക്കം റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ ഒരുക്കിയിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല നൽകിയിരിക്കുന്നത്.
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…