തിരുവനന്തപുരം. കൊലപാതകമാണെന്ന് സംശയം തോന്നിയതോടെ 20 മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആളിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെതുടുത്തത്. 2022 ഫെബ്രുവരി 13നാണ് കള്ളിക്കാട് സ്വദേശിയായ തോമസ് അഗസ്റ്റിന്‍ മരിച്ചത്.
കൊലപാതകമാണെന്ന് സംശയത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കല്ലറ തുറന്നത്. നിര്‍മാണ തൊഴിലാളിയായിരുന്ന അഗസ്റ്റിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വിതുരയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. രാത്രി കെട്ടിടം നനയ്ക്കാന്‍ വേണ്ടി തോമസും രണ്ട് പേരും ജോലി സ്ഥലത്ത് തുടര്‍ന്നു.
തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് വീണ തോമസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വീണ് പരിക്കേറ്റതല്ല മര്‍ദ്ദിച്ചതാണെന്ന് തോമസ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഉയരത്തില്‍ നിന്നും വീണ് പരിക്കേറ്റാല്‍ കഴുത്തിന് പരിക്കേല്‍ക്കേണ്ടതാണ്. എന്നാല്‍ തോമസിന് കഴുത്തിന് പരിക്കേറ്റിരുന്നില്ല.
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…