സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്ക് പുറമേ സ്വപ്‌നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്.
ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒൻപതാം അധ്യായത്തിൽ സ്വപ്ന പറയുന്നതിങ്ങനെ, തനിക്ക് സമാന്തരമായി മുൻ ഭർത്താവ് ജയശങ്കർ, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കർ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാൻ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കർ ഇതിനായി ഒപ്പം നിന്നുവെന്നും പറയുന്നു. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നൽകിയെന്നും സ്വപ്ന പറയുന്നു. തന്നെ ജയശങ്കർ കൊല്ലാൻ ശ്രമിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.
വീട്ടിൽ ഇടയ്ക്ക് പാർട്ടികളും മറ്റും നടത്താറുണ്ടായിരുന്നു. അങ്ങനെ വൈകുന്നേരം ഒരു പാർട്ടി കഴിഞ്ഞ് ആൾക്കാർ പിരിയുന്നേയുള്ളൂ. വെള്ളമടിച്ച് ഫിറ്റായി ജയശങ്കർ മുകളിലത്തെ നിലയിലേയ്ക്ക് പോയി. അദ്ദേഹത്തിന്റെ കിടപ്പുമുറി അവിടെയാണ്. അവിടേക്ക് ഞാൻ പോകാറേയില്ല. മുറിയിലെത്തിയ ജയശങ്കർ അവിടെ നിന്നുകൊണ്ടു എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നതെന്നറിയില്ല. ഏതായാലും എന്താന്നറിയാമെന്നു കരുതി ഞാൻ മുകളിലെത്തി. മുറിയിൽ കയറി എന്താണ് കാര്യമെന്ന് തിരക്കി. ജയശങ്കർ മേശവലിപ്പിലൊക്കെ എന്തൊക്കെയോ തിരയുന്നു.
എന്താ ഫോൺ കാണാതെ പോയോ ഞാൻ തിരക്കി. പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഭിത്തിയിൽ ചേർത്ത് നിർത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്. ഞാൻ പിടഞ്ഞു നിരങ്ങി നീങ്ങുന്നതിനിടയിൽ മേശ തട്ടിമറിഞ്ഞു. ശബ്ദം കേട്ട് മോൾ ഓടിക്കയറി വന്നു. എന്റെ അമ്മയെ തൊട്ടുപോകരുത് എന്നും പറഞ്ഞ് ബഹളമിട്ടു. ഞങ്ങൾ രണ്ടാളും മുറിക്കു പുറത്തിറങ്ങി മുറി പുറത്തുനിന്നും പൂട്ടി. അപ്പോഴും ഞാൻ ആദ്യം വിളിക്കുന്നത് ശിവശങ്കർ സാറിനെയാണ്
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.
എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.
മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…
വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…
ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…
ന്യൂഡൽഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…
മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…