രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതുകൊണ്ടാണ് ശ്വേത മേനോന്‍ മിസ് ഇന്ത്യ വേദിയില്‍ എത്തിയതെന്ന് നിഷ ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. രമണിക മിസ് കേരള മത്സരത്തില്‍ വിജയി ആയതു കൊണ്ടല്ല താന്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ എത്തിയതെന്ന് ശ്വേത തിരിച്ചടിച്ചു. സൗന്ദര്യ മത്സരങ്ങളില്‍ ശ്വേതാ മേനോന് ഒരുപാടി പ്രിവിലേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും 1992ല്‍ കൊച്ചിയില്‍ വെച്ച് നടന്ന രമണിക മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയതുകൊണ്ടാണ് മിസ് ഇന്ത്യ മത്സരവേദിയില്‍ എത്താന്‍ ശ്വേത മേനോന് സാധിച്ചതെന്നും നിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിഷയുടെ ഈ പരാമര്‍ശങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മറുപടി നല്‍കുകയിരിക്കുകയാണ് ശ്വേത.
1992 ല്‍ കൊച്ചിയില്‍ നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു നിഷ. ഈ മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു നടി ശ്വേതാ മേനോന്‍. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാര്‍ അന്ന് നിലനിന്നിരുന്നു. എന്നാല്‍, മിസ് കേരള ജേതാവ് ആയ തനിക്ക് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. വീട്ടുകാര്‍ തന്റെ അവസരം നിഷേധിക്കുകയായിരുന്നു. വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ പറഞ്ഞത്. ഇത് സത്യമല്ലെന്നും നിഷ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും ശ്വേത വ്യക്തമാക്കി.
തന്നെക്കുറിച്ച് മുന്‍ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 1992 ലെ മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ശ്വേത പറഞ്ഞു. ‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാന്‍ യോഗ്യത നേടിയത് 1994ല്‍ ആണ്, 92ലെ മത്സരത്തില്‍ യോഗ്യത നേടി 94ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാന്‍ കഴിയില്ലല്ലോ…’ ശ്വേത ചോദിച്ചു.
‘നിഷ പറഞ്ഞതുപോലെ 1992ലെ രമണിക മിസ് കേരള മത്സരം വിജയിച്ചിട്ടല്ല ഞാന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നത്. ആ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്തു റണ്ണര്‍ അപ് ആയിരുന്നു. അവര്‍ പറഞ്ഞത് അവര്‍ക്കു പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ഞാന്‍ ഫെമിനാ മിസ് ഇന്ത്യയില്‍ പോയത് എന്നാണ്. രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി അസോസിയേഷന്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തപ്പോഴാണ് ഞാന്‍ ഈ അഭിമുഖം കാണുന്നത്. എന്തിനാണ് അവര്‍ അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്ന് അറിയില്ല. അക്കാര്യം വസ്തുനിഷ്ടമല്ലാത്തതിനാല്‍ അത് തിരുത്തണം എന്ന് തോന്നി. കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത് ശരിയല്ലലോ,’ ശ്വേത പറഞ്ഞു.
‘എനിക്ക് ഒരുപാട് പ്രിവിലേജ് കിട്ടിയെന്നാണ് നിഷ പറയുന്നത്. അത് തെറ്റാണ്. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രിവിലേജ് കിട്ടിയതായി എനിക്ക് അറിയില്ല. മത്സരങ്ങളുടെ എല്ലാ ചട്ടങ്ങളും പാലിച്ച് ഓരോ റൗണ്ടിലും വിജയിച്ചാണ് ഫൈനല്‍ വരെ എത്തുന്നത്. അതിനെ പ്രിവിലേജ് കിട്ടി വന്നു എന്നൊക്കെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് നല്ല പ്രവണതയല്ല,’ ശ്വേത പറഞ്ഞു.
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…