കോഴിക്കോട് : വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
അദ്ധ്യാപകൻ രണ്ടാം വർഷ വിദ്യാർത്ഥിനിയ്‌ക്ക് മാസങ്ങളായി വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചിരുന്നതായാണ് പരാതി. ഇതേത്തുടർന്ന് മാനസികാരോഗ്യം വഷളായതോടെ ഇക്കാര്യം യുവതിക്ക് പുറത്തുപറയാനുമായില്ല. വിദ്യാർത്ഥിനിയുടെ സുഹൃത്തുകൾ വഴി സംഭവം പുറത്തറിഞ്ഞതോടെയാണ് കോളേജ് യൂണിയൻ അദ്ധ്യാപകനെതിരെ പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു.
പരാതിയിൽ വാസ്തവം ഉണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് നടപടിയെടുത്തത്. ഡിഎംഇയ്‌ക്ക് കോളേജ് അധികൃതർ അന്വേഷണ റിപ്പോർട്ട് കൈമാറി. പിന്നാലെയാണ് അദ്ധ്യാപകനെ അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…