കൊല്ലം: പത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മാതാപിതാക്കള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിയായ നീലിമയാണ് മരിച്ചത്. 15 വയസായിരുന്നു. കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മാതാപിതാക്കള്‍ വഴക്കുപറയുമെന്ന ഭയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് കരുതുന്നത്.
സ്‌കൂളില്‍ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് ക്ലാസ്സിലാതിരുന്നിട്ടും നീലിമ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെന്ന പേരിലാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കുട്ടികളെ സ്‌കൂള്‍ പരിസരത്തുള്ള റോഡില്‍ കണ്ടതോടെ നാട്ടുകാര്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് അധ്യാപകര്‍ എത്തി കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പിന്നീട് രക്ഷിതാക്കളെ വിളിച്ച് വരുത്തുകളും അവര്‍ക്കൊപ്പം കുട്ടികളെ വിട്ടയയ്ക്കുകയും ചെയ്തു. ക്ലാസ് ഇല്ലാതിരുന്നിട്ടും എന്തിന് സ്‌കൂളില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെന്ന് ചോദിച്ച് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്താലാണ് പെണ്‍കുട്ടി ജീവന്‍ ഒടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലം പുത്തൂരില്‍ ഇടവട്ടം സ്വദേശിനിയായ നീലിമ(14) ആണ് മരിച്ചത്. പത്താം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. ബന്ധു വീട്ടിലെ കിണറ്റില്‍ ചാടിയാണ് മരിച്ചത്.കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…